തിരുവനന്തപുരത്തെ ഓണം രാത്രികൾക്ക് ഇനി നിറമേറും. പല വർണങ്ങൾ കണ്ട് നടക്കാൻ മാത്രമല്ല, ആ പ്രകാശത്തിലിരുന്ന് ഊഞ്ഞാലാടാനും അവസരമുണ്ട്. സംസ്ഥാന സർക്കാരിന്റെ ഓണാഘോഷത്തിന്റെ ഭാഗമാണ് ഈ ഒരുക്കങ്ങളെല്ലാം.
തലസ്ഥാനത്ത് ഇനി െവറും രാത്രിയല്ല.ഏഴ് നിറമുള്ള രാത്രികളാണ്. കനകകുന്ന് കൊട്ടാരം മുതൽ കിലോമീറ്ററുകൾ നീളുന്ന വഴിയിലൂടെ നടന്നാൽ മരത്തിലും ചെടിയിലും പുൽത്തകിടിയലുമെല്ലാം ദീപാലങ്കാരങ്ങളണ്.
സർക്കാർ ഓഫീസുകളടക്കം മനോഹരമാക്കി സർക്കാർ ഓണം ആഘോഷിക്കാൻ ഇറങ്ങിയപ്പോൾ സ്വകാര്യ സ്ഥാപനങ്ങളും വിട്ടുകൊടുത്തില്ല. അവരും പലരൂപത്തിലും ഭാവത്തിലും അവരും അലങ്കരിച്ചു. ടൂറിസം വകുപ്പിന്റെ ഓണാഘോഷത്തിന്റെ ഭാഗമായ ദീപാലങ്കാരം തെളിഞ്ഞപ്പോൾ തന്നെ നിറങ്ങൾ കണ്ട് ഓണം ആഘോഷിക്കാൻ നാട്ടുകാരുമെത്തി.
കാഴ്ചകൾ കണ്ട് കനകക്കുന്ന് കയറിയെത്തിയാൽ ഊഞ്ഞാലാടാം.കുട്ടികൾ ആടിയും മാതാപിതാക്കൾ പ്രോത്സാഹിപ്പിച്ചും ഓണം ആഘോഷിക്കുന്നു.
നാളെ മുതൽ നിയമസഭയും പരിസരവും അലങ്കരിച്ച് കാഴ്ചക്ക് തുറന്ന് കൊടുക്കും. ഒപ്പം പലവിധ കലാപരിപാടികളും അരങ്ങേറുമ്പോൾ തലസ്ഥാനത്തിന് ഹാപ്പി ഓണം.