കച്ചിവില ഉയർന്നതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിൽ. 20 രൂപയായിരുന്ന കച്ചിവില മാസങ്ങൾക്കുള്ളിൽ ഇരട്ടിയായതാണ് പ്രതിസന്ധിയ്ക്ക് കാരണം.
തമിഴ്നാട്ടിൽ നിന്നാണ് മുഖ്യമായും കേരളത്തിലേക്ക് കച്ചി എത്തുന്നത്. ഒരു കച്ചിത്തിരി കർഷകർക്ക് ലഭിക്കുന്നത് 36 രൂപക്കാണ്. കടകളിൽ നിന്ന് വാങ്ങിയാൽ 40 രൂപനൽകണം. വരൾച്ചയിൽ തീറ്റപ്പുൽ കൃഷി നശിച്ചതും കർഷകർക്ക് ഇരുട്ടടിയായി.
കൊയ്ത്തുകാലത്ത് തമിഴ്നാട്ടിൽ നിന്നുള്ള സംഘം കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെത്തി വൈക്കോൽ കുറഞ്ഞവിലക്ക് ശേഖരിക്കാറുണ്ട്. ഈ വൈക്കോൽ തന്നെ തിരികെ ഇവിടെയെത്തിച്ച് ഉയർന്ന വില ഈടാക്കുന്നത്.