ഓണക്കാലത്ത് കശുവണ്ടി തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിച്ച് സിഐടിയു. തൊഴിലാളികൾക്ക് കൃത്യമായി ജോലി നൽകിയ കൊല്ലത്തെ കശുവണ്ടി ഫാക്ടറി സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ച് താഴിട്ടുപൂട്ടി. തൊഴിലാളികൾ യൂണിയനുമായി സഹകരിക്കാത്തതിന്റെ വൈരാഗ്യത്തിലാണ് സിഐടിയുവിന്റെ നടപടി. ഒരു യൂണിയനുമായി സഹകരിക്കാൻ താല്‍പര്യമില്ലെന്നും സിഐടിയു തന്നെ ഫാക്ടറി തുറക്കണമെന്നുമാണ് തൊഴിലാളികളുടെ നിലപാട്.
കശുവണ്ടി ഫാക്ടറികൾ തുറക്കാൻ സ്വകാര്യഫാക്ടികൾക്ക് മൂന്നിൽ നിത്യേന സമരം നടത്തുന്ന സിഐടിയു ആണ് പ്രവർത്തിച്ചു കൊണ്ടിരുന്ന ഫാക്ടറിയുടെ പ്രവർത്തനം തടസപ്പെടുത്തിയിരിക്കുന്നത്. ചെന്താപ്പുർ പ്രകാശ് എക്സ്പോർട്ട് ഫാക്ടറിയിലാണ് യൂണിയന്റെ തൊഴിലാളി വിരുദ്ധ ഇടപെടൽ. തിങ്കളാഴ്ച യൂണിയന്റെ വിശദീകരണ യോഗമുണ്ടെന്നും തൊഴിലാളികൾ സഹകരിക്കണമെന്നും നേരത്തെ അറിയിച്ചിരുന്നു. അന്നു ഫാക്ടറിക്ക് അവധിയായിരുന്നതിനാൽ തൊഴിലാളികൾ എത്തിയില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് ഫാക്ടറി പുറത്ത് നിന്ന് പൂട്ടിയത്. യൂണിയനോട് സഹകരിക്കാത്ത ഫാക്ടറി പ്രവർത്തിപ്പിക്കരുതെന്ന ഭീഷണി മുഴക്കിയിരിക്കെയാണ് സിഐടിയു.
സിഐടിയു പ്രവർത്തകർ ഫാക്ടറിയിൽ കയറി ഓഫിസ് ജീവനനക്കാരെയും കാവൽക്കാരനെയു മർദിച്ചെന്നും തൊഴിലാളികൾ പറയുന്നു. ഫാക്ടറിയിൽ 70 തൊഴിലാളികളുണ്ട്. എല്ലാ ആനുകൂല്യങ്ങളും നൽകിയാണ് ഏഴുവർഷമായി ഫാക്ടറി പ്രവർത്തിക്കുന്നത്. വർഷത്തിൽ എല്ലാ ദിവസവും ജോലി ലഭിക്കുന്നുണ്ട്. യൂണിയൻ പ്രവർത്തകർ പൂട്ടിയ താഴ് അവർ തന്നെ തുറന്നു നൽകണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.