യമ്മർകുളങ്ങര ഗണപതിക്ഷേത്രത്തിൽ മഹാഗാണപത്യത്തിന്റെ പ്രധാന വേദിയിൽ പ്രതിഷ്ഠിച്ചത് 400 കിലോ തൂക്കമുള്ള കളിമൺ ഗണേശ വിഗ്രഹം. വിനായക ചതുർഥിവരെയുള്ള ചടങ്ങുകൾക്ക് ശേഷം വിഗ്രഹം മണിമലയാറ്റിൽ നിമജ്ജനം ചെയ്യും. പെരുമ്പാവൂർ സ്വദേശിയായ ശരത്താണ് ഗണേശ വിഗ്രഹം നിർമിച്ചത്.
ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി ആർപ്പുവിളികളോടെയാണ് കരക്കാർ പ്രതിഷ്ഠാ ചടങ്ങുകൾക്ക് വേദിയിലെത്തിച്ചത്. ചടങ്ങുകൾക്ക് കുഴിക്കാട്ടില്ലത്ത് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരി കാർമികത്വം വഹിച്ചു. ഗാണപത്യത്തിന്റെ മൂന്നാം ദിവസമായ ഇന്നു പുലർച്ചെ ലക്ഷ്മീ വിനായക മഹാഗണപതി ഹോമം, ഒൻപതിന് ഗജരാജൻ ചൂരൂർമഠം രാജശേഖരന് ആനയൂട്ട്, ഗണപതി പ്രാതൽ എന്നിവ നടക്കും.