ആരോഗ്യവകുപ്പിന്റെ പ്രതിരോധപ്രവർത്തനങ്ങൾ ഫലംകണ്ടില്ല. പത്തനംതിട്ടയിലെ ആദിവാസി കോളനികളിൽ പകർച്ചപ്പനി വ്യാപകം. വിദഗ്ധചികില്‍സക്കായി രണ്ടുപേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രയിൽ. ജില്ലയിൽ ഇന്നലെ പനിയ്ക്ക് ചികില്‍സതേടിയത് 321 പേർ. കഴിഞ്ഞയാഴ്ചയിൽ ചികില്‍സ തേടിയത് 2000ത്തിലധികംപേർ
പമ്പക്കു സമീപം ചാലക്കയം, അട്ടത്തോട്, പ്ലാപ്പള്ളി, നിലയ്ക്കൽ ആദിവാസി കോളികളിലാണ് പകർച്ചപ്പനി വ്യാപകമായുള്ളത്. കുട്ടികളും മുതിർന്നവരും പനിയുടെ പിടിയിലാണ്.
കഴിഞ്ഞദിവസം ചികിത്സതേടി പത്തനംതിട്ട ജനറലാശുപത്രിയിലെത്തിയ കുടുംബത്തിലെ രണ്ടുപേരെയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചത്. ഇരുവരുടേയും മുഖത്തും ശരീരത്തും ചുവന്നകുരുക്കൾ പ്രത്യകഷപ്പെട്ടതോടെയാണ് കോട്ടയത്തേക്ക് മാറ്റിയത്. പനിബാധിതരെ കണ്ടെത്തി വൈദ്യസഹായം എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ട്രൈബൽ പ്രമോട്ടർമാരും ആരോഗ്യവകുപ്പ് അധികൃതരും. കഴിഞ്ഞമാസം കോളറബാധിച്ച് അന്യസംസ്ഥാന തൊഴിലാളി മരിച്ചത് ജില്ലയിൽ ആശങ്കപരത്തുന്നുണ്ട്.