ഓണവിപണി ചതിക്കില്ലെന്ന പ്രതീക്ഷയിൽ പത്തനംതിട്ട അടൂരിലെ കർഷകർ. വയനാട്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞവർഷം വ്യാപകമായി പച്ചക്കറി എത്തിയതിനാൽ കർഷകർക്ക് പ്രതീക്ഷിച്ച വില കിട്ടിയിരുന്നില്ല. എന്നാൽ ഇക്കുറിനല്ലവിലകിട്ടുമെന്നാണ് വിശ്വാസം.
എല്ലുമുറിയെ പണിയെടുത്തിട്ടും കഴിഞ്ഞവര്‍ഷം പടവലത്തിന് കിട്ടിയത് കിലോയ്ക്ക് അഞ്ചുരൂപ. പടവലത്തിന്റെ ഇപ്പോഴത്തെ വില 35. ഓണമാകുന്നതോടെ വില അൽപംകൂടി ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ. പയറും പാവലവുമെല്ലാം ഇത്തവണ നല്ലവില നൽകുമെന്നും കരുതുന്നു.
ഓണത്തിന് ഇനിയുംസമയമുണ്ടെങ്കിലും അടൂരിൽ വിപണി സജീവമാണ്. വിവിധയിനം വാഴക്കുലകൾക്കും അവശ്യക്കാരേറെ. എത്തയ്ക്ക കിലോ 70 രൂപയായി. ചില്ലറവിപണിയിൽ വില അൽപം കൂടും.കാച്ചിൽ,ചേന എന്നിവയും അടൂരിലെ ചന്തയിൽ സുലഭമാണ്.