E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in South

മഴയിൽ ചോർന്നൊലിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഫാർമസി കെട്ടിടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മഴയിൽ ചോർന്നൊലിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഫാർമസി കെട്ടിടം. ചോർച്ചയിൽ മരുന്നു പായ്ക്കറ്റുകൾ നനഞ്ഞു. ഫാർമസി ജീവനക്കാർ സമയോചിതമായി ഇടപെട്ട‌് പായ്ക്കറ്റുകൾ പാലിയേറ്റീവ് റൂമിലേക്കുമാറ്റിതിനാൽ വലിയനഷ്ടങ്ങളുണ്ടായില്ല. 

കാലപ്പഴക്കത്താൽ അപകടാവസ്ഥയിലാണ് കെട്ടിടം. ഒാടും ഭിത്തിയും പൊട്ടിയ ഭാഗത്തുകൂടിയാണ് മഴവെളളം അകത്തേക്കുവീഴുന്നത്. ജീവനക്കാർ കുട നിവർത്തിയും ബക്കറ്റ് വച്ചും മരുന്നുപായ്ക്കറ്റുകളിലേക്ക് വെളളം വീഴാതെ തടഞ്ഞെങ്കിലും മഴ ശക്തമായതോടെഎല്ലാം പാളി. പാലിയേറ്റീവ് റൂമിൽമരുന്നു വയ്ക്കാൻസൗകര്യമില്ലാത്തതിനാൽ കൂട്ടിയിട്ടിരിക്കുകയാണ്. ഫാർമസി കെട്ടിടം ചോർന്ന് പ്രവർത്തനത്തെ ബാധിച്ചിട്ടും നഗരസഭാ അധികൃതരുടെ ഭാഗത്തു നിന്ന് ഇടപെടലുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.

നിലവിലെ ഫാർമസി കെട്ടിടം ചോരുകയും അപകട ഭീഷണി നേരിടുകയും ചെയ്യുന്നതിനാൽ പാലിയേറ്റീവ് കെയർ റൂമിലും ശബരിമല വാർഡിലുമായി മരുന്നു വിതരണം നടത്താനാണ് തീരുമാനം. പത്തനംതിട്ട ജില്ലയിൽ കോളറമരണം സ്ഥിരീകരിച്ചതോടെ പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ജില്ലാഭരണകൂടം. ശുചീകരണ പ്രവർത്തനങ്ങൾക്കൊപ്പം ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. 

കഴിഞ്ഞമാസം 24നാണ് കോളറരോഗംബാധിച്ച് ബംഗാൾ കുച്ച് ബിഹാർ സ്വദേശിമരിച്ചത്.പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം കോളറയാണെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും ശുചീകണപ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു.പനിക്കൊപ്പം മഞ്ഞപ്പിത്തവും ജില്ലയിൽ പടരുന്നുണ്ട്.