സാങ്കേതിക തകരാറിനേത്തുടർന്ന് മുടങ്ങിയ തിരുവനന്തപുരം കിഴക്കേക്കോട്ട സബ് ട്രഷറിയിലെ സര്‍വീസ് പെന്‍ഷന്‍ വിതരണം പുനഃസ്ഥാപിച്ചു. റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങളെ തുടര്‍ന്നാണ് താല്‍കാലിക പരിഹാരമുണ്ടായത്. രോഗികളും പ്രായാധിക്യമുള്ളവരുമായ ആയിരങ്ങൾ ആറു മണിക്കൂറിലേറെയാണ് ദുരിതമനുഭവിച്ചത്.
ആറുമണിക്കൂറോളം ഈ കണ്ണീർ ആരും മുഖവിലയ്ക്കെടുത്തില്ല. കാത്തിരുന്ന് അവശരായവർ ഒടുവിൽ റോഡുപരോധിച്ചു.പലരും നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ചു.
ഗതാഗതം മുടങ്ങിയതോടെ അധികൃതർ ഉണർന്നു. കംപ്യൂട്ടർ സംവിധാനം ഒഴിവാക്കി രജിസ്റ്ററിൽ എഴുതിവച്ച് പെൻഷൻ വിതരണം തുടങ്ങാൻ ട്രഷറി ഡറക്ടറുടെ നിർദേശം. പെൻഷൻ കൈയിൽ കിട്ടിയവർ സന്തോഷാശ്രുക്കൾ പൊഴിച്ചു. ഈ പ്രശ്ന പരിഹാരം കുറച്ചുകൂടി നേരത്തെ ആകാമായിരുന്നുവെന്നുമാത്രം.