ട്രോളിങ് നിരോധനം കഴിഞ്ഞ് കടലിലിങ്ങുന്ന മത്സ്യതൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പ് കർശനനിയന്ത്രണങ്ങൾ പറപ്പെടുവിച്ചു. വലയിലാകുന്നു മത്സ്യങ്ങൾക്ക് നിശ്ചിത അളവുണ്ടാകണമെന്നാണ് വകുപ്പിന്റെ നിര്‍ദേശം.
ഒന്നരമാസത്തിനു ശേഷം കടലില്‍ പോകാനിരുന്നപ്പോൾ കിട്ടിയ ഉത്തരവ് കണ്ട ഞെട്ടലിലാണ് ഇയാള്‍. പിടിയ്ക്കുന്ന മല്‍സ്യത്തിന് ഫിഷറീസ് വകുപ്പ് നല്‍കുന്ന അളവുകള്‍ ഇങ്ങനെ.
മത്തി പത്ത് സെന്‍റീ മീറ്റര്‍, അയല 14 സെന്‍റീമീറ്റര്‍, ഞണ്ട് 5 സെന്‍റീമീറ്റര്‍, കൂന്തല്‍ എട്ട് സെന്‍റീ മീറ്റര്‍ എന്നിങ്ങനെ പോകുന്നു കണക്കുകള്‍. ഇതില്‍ കുറഞ്ഞാല്‍ മല്‍സ്യത്തെ കടലില്‍ ഉപേക്ഷിയ്ക്കണം.
ഇതരസംസ്ഥാനങ്ങളിൽ യാതൊരു നിബന്ധനയും കൂടാതെ മീന്‍പിടിയ്ക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് ഈ ദുര്‍ഗതി നേരിടേണ്ടി വരുന്നതെന്നും ഇവര്‍ പരാതിപ്പെടുന്നു.