വഴിക്കുനെടുകെ അയൽവാസി കമ്പിവേലി കെട്ടിയതോടെ അമ്മയും മൂന്നുപെൺമക്കളും അടങ്ങുന്ന നിരാലംബ കുടുംബത്തിന്റെ വീടെന്ന പ്രതീക്ഷ പൊലിഞ്ഞു. ടാർപൊളീൻ വലിച്ചുകെട്ടി അന്തിയുറങ്ങിയിരുന്ന പത്തനംതിട്ട ഇടയാറൻമുള സ്വദേശിനി വിജയകുമാരിയുടെ കുടുംബത്തിനാണ് ഈ ഗതി. വഴിയടഞ്ഞതോടെ വീട് വച്ച് നൽകാമെന്നേറ്റയാൾ പിൻമാറുമോ എന്ന പേടിയിലാണ് ഇവർ. ദാരിദ്ര്യം കാരണമാണ് മൂന്നുപെൺകുട്ടികളും പഠിപ്പുപേക്ഷിച്ചത്.
ഇതിനെ വീടെന്ന് ആരുംവിളിയ്ക്കാറില്ല. അടച്ചിടാനൊരുവാതിൽപോലുമില്ല. പക്ഷേ ഇതിനകത്ത് നാല് പെൺജീവിതങ്ങളുണ്ട്. കൂട്ടിന് കൂറെയേറെ ദുരിതങ്ങളും.
ദുരിതമറിഞ്ഞ് വീട് നിർമിച്ച് നല‍്‍കാമെന്നവാഗ്ദാനമെത്തി. പക്ഷേ സാധനങ്ങൾ എത്തിയ്ക്കാൻ വഴിയില്ല. രണ്ടുവ്യക്തികളുടെ വസ്തുവിന് നടുവിലൂടെ നടപ്പുവഴിയുണ്ട്. എന്നാൽ വിട് നിർമിച്ച് നൽകാൻ സ്പോൺസർ എത്തിയപ്പോൾ വഴിയ്ക്കുനെടുകെ ഉടമകളിലൊരാൾ കമ്പിവേലിയിട്ടു.
വഴിയുണ്ടെങ്കിൽ വീട് നിർമിച്ചുനൽകാമെന്ന് ഇപ്പോഴും സ്പോൺസറുടെ ഉറപ്പുണ്ട്. പക്ഷേ നിസഹായആയ ഒരമ്മയുടേയും മൂന്ന് പെൺമക്കളടേയും അപേക്ഷയ്ക്ക് ആരും ചെവികൊടുക്കുന്നില്ലെന്ന് മാത്രം.