പഠിക്കാൻ കുട്ടികളില്ലാതെ പത്തനംതിട്ട മലയാലപ്പുഴ ജെ.എം.പി.എച്ച്.എസ് സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം പ്രതിസന്ധയിൽ. ക്ലാസിൽ ആകെയുള്ളത് മൂന്ന്കുട്ടികൾ മാത്രം.ഹയർസക്കൻഡറി അനുവദിച്ചിട്ട് വർഷങ്ങളായെങ്കിലും ഒരു സ്ഥിരാധ്യാപകനെപ്പോലും നിയമിക്കാൻ സർക്കാരിനായിട്ടില്ല.
എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയംകൈവരിച്ചസ്കൂളിനാണ് ഈ ദുർഗതി. ഈ അധ്യയനവർഷം 70 കുട്ടികൾക്ക്പ്രവേശനം ലഭിച്ചെങ്കിലും, ഹയർഓപ്ഷൻവാങ്ങി മറ്റ് സ്കൂളുകളിലേക്കുപോയി. അവശേഷിയ്ക്കുന്നത് മൂന്നുകുട്ടികൾ.
പഠിക്കാൻ കുട്ടികളില്ലെങ്കിലും ഹയർ സെക്കൻഡറിവിഭാഗത്തിനായി എല്ലാസൗകര്യങ്ങളുംഉൾപ്പെടുത്തിയുള്ള പുതിയകെട്ടിടത്തിന്റെ നിർമാണം അവസനഘട്ടത്തിലെത്തി.
ദിവസവേതനാടിസ്ഥാനത്തിൽ നാല് അധ്യാപകരെയാണ് അധ്യായനവർഷാരംഭത്തിൽ നിയമിച്ചത്. മൂന്നുകുട്ടികൾ മാത്രമായതോടെ അവർവരവ് നിർത്തി. ഹയർസെക്കൻഡറി അനുവദിച്ചശേഷം ആദ്യബാച്ചിൽ സമ്പൂർണപരാജയം നേരിട്ടതാണ് തിരിച്ചടിയായത്. ഈ സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സിപരീക്ഷയിൽ മികച്ചവിജയം കൈവരിച്ചവർപോലും മറ്റുസ്കൂളുകൾ തേടിപോകുന്നു. ഹയർസെക്കൻഡറിയിൽ അധ്യാപരില്ലാത്തതാണ് കാരണമായിപറയുന്നത്.