തോട്ടംതുറക്കാൻ വൈകുന്തോറും ബോണക്കാട്ടുകാരുടെ ജീവിതം കൂടുതൽ ദുരിതമാവുകയാണ്. പൊട്ടിപ്പൊളിഞ്ഞ ലയങ്ങൾ മുതൽ, ചികിത്സാസൗകര്യങ്ങളുടെ അഭാവംവരെ സഹിച്ചാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. സൗജന്യ റേഷനിൽ മാത്രം പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ഇരുനൂറിലധികം തൊഴിലാളികുടുംബങ്ങളുടെ ദുരിതങ്ങളുമായി ലോക്കൽ കറസ്പോണ്ടന്റ്.
ബോണക്കാട് എസ്റ്റേറ്റിൽ ജീവിതം ഹോമിക്കുന്ന ഒരുപാടുപേരുടെ കഥയാണ്. പൊട്ടിപ്പൊളിഞ്ഞ് ചോർന്നൊലിക്കുന്ന ലയങ്ങൾ, നൂറുവർഷത്തിലേറെ പഴക്കമുണ്ട് ഓരോന്നിനും. തോട്ടങ്ങളിലോ പുറത്തോ ജോലിയില്ല. നല്ല ആഹാരം പോലും സ്വപ്നമായിക്കഴിഞ്ഞവരാണ് അധികവും. ചെറുപ്പക്കാരൊക്കെ കുന്നിറങ്ങി, മറ്റുജോലികൾ നോക്കിത്തുടങ്ങി. അവശേഷിക്കുന്നവരിൽ ഭൂരിപക്ഷവും അമ്പതിനുമേൽ പ്രായമുള്ളവർ.