പൊതുവിദ്യാഭ്യാസ സംരക്ഷണത്തെക്കുറിച്ച് സർക്കാർ മുറവിളികൂട്ടുമ്പോൾ, അടിസ്ഥാനസൗകര്യവും അധ്യാപകരുമില്ലാതെ പത്തനംതിട്ട അട്ടത്തോട് ട്രൈബൽ സ്കൂൾ. അഞ്ചും ആറും ക്ലാസിലെ വിദ്യാർഥികൾ ഇരിക്കുന്നത് ഒരേക്ലാസിൽ. തുടർപഠനത്തിന് അവസരമില്ലാത്തതിനാൽ അഞ്ചാം ക്ലാസിനുശേഷം പലരും പഠനം ഉപേക്ഷിക്കുന്നു.
സ്കൂളിലുണ്ടായിരുന്നത് ഒരു താൽക്കാലിക അധ്യാപകൻ. 70 വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ രണ്ടുമുറികൾ മാത്രം. പുറത്തൊരു ഷെഡും. ഇതാണ് ആകെയുള്ള സൗകര്യം. അട്ടത്തോട് സ്കൂളിൽ അഞ്ചും ആറും ക്ലാസുകൾ അപ്ഗ്രേഡ് ചെയ്യും എന്ന് വാഗ്ദാനം ഉണ്ട്. അതുപ്രകാരം കഴിഞ്ഞവർഷം നാല് ജയിച്ചവരെ നിലനിർത്തി. ഈ അധ്യായനവർഷം അവർ ആറാം ക്ലാസിലുമെത്തി. എന്നിട്ടും അഞ്ചാം ക്ലാസ്പോലും അപ്ഗ്രേഡ് ആയില്ല. ആഞ്ചും ആറും ക്ലാസിലെ വിദ്യാർഥികൾ ഒരേപാഠം പഠിക്കുന്നു.
ചിലർക്ക് എന്തുപറയണമെന്നുപോലും അറിയില്ല. കഴിഞ്ഞ മഴയിൽ ഭക്ഷണപ്പുരയുടെ മേൽക്കൂരയും മറയും കാറ്റെടുത്തു. കുട്ടികൾ ഭക്ഷണംകഴിയ്ക്കുന്നിടം ഇങ്ങനെ. സമീപത്ത് സ്കൂളുകൾ ഇല്ലാത്തതിനാൽ ഇവിടുത്തെപഠിപ്പുകഴിഞ്ഞാൽ പലരും വിദ്യാഭ്യാസം അവസാനിപ്പിക്കുകയാണ് പതിവ്.