വിപണിമാന്ദ്യവും കച്ചടവക്കാർ ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാത്തതും സർക്കാർ ഡിപ്പോകളിലെ തടിക്കച്ചവടം അവതാളത്തിലാക്കി. ഡിപ്പോകളിൽ കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് രൂപയുടെ തടികൾ. കച്ചവടമില്ലാതായതോടെ ഡിപ്പോകളിൽ ലോഡിങ് ഉപജിവനമാക്കിയ തൊഴിലാളികൾ ദുരിതത്തിലായി. ജി.എസ്.ടി. നടപ്പാക്കിയതും തടിവിപണിയെ സാരമായി ബാധിച്ചു. മാസങ്ങൾക്ക് ശേഷമാണ് പത്തനംതിട്ട അരീക്കക്കാവ് ഡിപ്പോയിൽ ഇങ്ങനെയൊരു കാഴ്ച.
അരിക്കക്കാവ് മാതൃകഡിപ്പോയിലും കോന്നി കല്ലേലിഡിപ്പോയിലുമായി കെട്ടിക്കിടക്കുന്നത് 35 കോടി രൂപയുടെ തടി. തൊഴിൽ ഇല്ലാതായതോടെ തൊഴിലാളികളുടെ ജീവിതമാർഗം മുട്ടി. ഒരുവർഷത്തിനിടെ അരീക്കക്കാവിൽനിന്ന് വെള്ളമരങ്ങളൾ ഉൾപ്പെടെ ആകെവിറ്റത് 1756 മീറ്റർ തടിമാത്രമാണ്.