പത്തനംതിട്ട ആവണിപ്പാറയിലെ ആദിവാസികൾക്ക് ഒരു സ്വപ്നമുണ്ട്. സ്വന്തം വീടുകളിൽ വൈദ്യുതവിളക്കുകൾ തെളിഞ്ഞുകാണുക എന്നതാണ് അത്. ഉടൻ വൈദ്യുതി എത്തുമെന്ന പ്രഖ്യാപനവും, സോളാർ ബോക്സുകളും ഉണ്ടെങ്കിലും വെളിച്ചമെന്ന സ്വപ്നം ഇന്നും അകലെയാണ് ഇവർക്ക്.
കോന്നിയിൽ നിന്ന് 25 കിലോമീറ്ററിലേറെ ഉൾക്കാട്ടിലൂടെ സഞ്ചരിച്ച് വേണം ആവണിപ്പാറയിലെത്താൻ. മഴക്കാലമായിട്ടും അച്ഛൻകോവിലാറിൽ ജലനരപ്പ് ഉയർന്നിട്ടില്ല. ജലമുയർന്നാൽ ഈ ചങ്ങാടത്തിൽ വേണം ആവണിപ്പാറയിലെ താമസക്കാർക്ക് മറുകരയെത്താൻ.
അച്ഛൻകോവിലാറിന് അപ്പുറമാണ് 34കുടുംബങ്ങളുടെ താമസം. വൈദ്യുതി എത്തിനോക്കാത്തിടം. ഇവരുടെ ജിവിതാഭിലാഷങ്ങളിലൊന്നാണ് വീട്ടിൽ വൈദ്യുതിഎത്തുന്നത്. വൈദ്യുതി വരും എന്നുപറഞ്ഞതോടെ റേഷൻകടയിൽ നിന്ന് കിട്ടികൊണ്ടിരുന്ന മണ്ണെണ്ണയും മുടങ്ങി
ഇപ്പോൾ റേഷൻ കടയിൽ നിന്നുള്ള മണ്ണെണ്ണ അളവ് കുറച്ചു. വൈദ്യുതി വരു എന്ന് ആരൊക്കെയൊ പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണത്.