കെ.എസ്.ആർ.ടി.സിക്ക് വരുമാനം ലഭിക്കേണ്ട കൊട്ടാരക്കര ഡിപ്പോയിലെ പാർക്കിങ് സ്ഥലം അഞ്ചു വർഷമായി ലേലം ചെയ്തില്ല. കോര്‍പറേഷന്‍റെ അനാസ്‌ഥമൂലം ലക്ഷങ്ങളാണ് കെഎസ്ആര്‍ടിസിക്ക് നഷ്ടം
രണ്ടരക്കോടി രൂപ ചിലവഴിച്ചാണ് കെ,എസ്.ആർ.ടി.സി കൊട്ടാരക്കരയിൽ ഷോപ്പിങ്് കോംപ്ലക്സ് നിർമിച്ചത്.ഇതിന്റെ കിഴക്കുഭാഗത്തായി ഒരേ സമയ ഇരുപതു കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവുമൊരുക്കി.പണം നൽകി വാഹനങ്ങൾ പാർക്ക് ചെയ്തു വരുമാനമുണ്ടാക്കുകയായിരുന്നു കെ.എസ്.ആർ.ടി.സിയുടെ ലക്ഷ്യം.2010ൽ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്ത സ്ഥലം വർഷാവർഷം ലേലം ചെയ്തു നൽകുകയായിരുന്നു ലക്ഷ്യം.എന്നാൽ കഴിഞ്ഞ ഏഴു വർഷത്തിനിടെ ആദ്യ രണ്ടു തവണയാണ് ലേലം നടന്നത്. ലേലം ചെയ്തു നൽകാത്തതു മൂലം ലക്ഷങ്ങളുടെ നഷ്ടമുണുണ്ടാകുന്നത്
സംരക്ഷണ വേലി നിർമിച്ച് ടൈൽസ് പാകി സ്ഥലം മനോഹരമാക്കിയിട്ടുണ്ടെങ്കിലും എന്തിനു വേണ്ടിയാണെന്ന ഒരു ബോർഡു പോലു സ്ഥാപിച്ചിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കിട്ടേണ്ട വരുമാനം പോലുമാണ് കെ.എസ്.ആർ.ടി ഉപേക്ഷിക്കുന്നത്