തിരുവനന്തപുരം സ്മാർട്ട്സിറ്റി പദ്ധതിക്ക് സ്മാർട്ട് ട്രിവാൻഡ്രം എന്നപേരിൽ പ്രത്യേക ഉദേശ്യകമ്പനി രൂപീകരിച്ചു. ഈ മാസം 31 ന് മുമ്പ് പേര് റജിസ്റ്റർ ചെയ്ത് കമ്പനി പ്രവർത്തനം ആരംഭിക്കും. കുടിവെള്ളവിതരണം, മാലിന്യ നിർമാർജനം, പൈതൃക സംരക്ഷണം തുടങ്ങിയവ ഉൾപ്പടെ 1538 കോടിരൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.
സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ആദ്യ ഉന്നതാധികാര സമിതി യോഗത്തിലാണ് സ്മാർട്ട് ട്രിവാൻഡ്രം എന്ന പ്രത്യേക ഉദേശ്യകമ്പനി രൂപീകരിക്കാൻ തീരുമാനമായത്. ചീഫ് സെക്രട്ടറി ചെയർമാനായ എസ്.പി.വിയിൽ മേയറും നഗരസഭാ സെക്രട്ടറിയും വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയോഗിക്കുന്ന ഉദ്യോഗസ്ഥരും ഉൾക്കൊള്ളുന്നു.
പ്രദേശ വികസനം, വിശാലനഗര വികസനം എന്നിങ്ങനെ രണ്ടുഘട്ടങ്ങളാണ് സ്മാർട്ട് സിറ്റി പദ്ധതിയിൽ. കുടിവെള്ളവിതരണം, മാലിന്യ നിർമാർജനം, പൈതൃക സംരക്ഷണം , പാളയം-ചാല ചന്തകളുടെ വികസനം, ഭൂഗർഭ കേബിൾ സംവിധാനം, ബഹുനില പാർക്കിങ്, വൈഫൈ സൗകര്യമുള്ള കാത്തിരിപ്പുകേന്ദ്രങ്ങൾ അങ്ങനെ വിവിധ പദ്ധതികൾ ഇതിൽ വിഭാവനം ചെയ്യുന്നു