മറയൂര്‍ ചന്ദനലേലത്തിലൂടെ സർക്കാർ ഖജനാവിലെത്തിയത് പന്ത്രണ്ടുകോടി 69 ലക്ഷം രൂപ. രണ്ടുദിവസങ്ങളിലായി ഇരുപത്തിമൂന്ന് ടൺ ചന്ദനം വിറ്റഴിച്ചു. ഫെബ്രുവരിയിലെ ആദ്യലേലത്തില്‍ അന്‍പതുലക്ഷം രൂപയുടെ ചന്ദനം മാത്രമാണ് വിറ്റഴിഞ്ഞത്. രാജ്യാന്തര വിപണിയില്‍ ചന്ദനവിലകുറഞ്ഞത് ലേലത്തിന് തിരിച്ചടിയായെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു.
69 ടൺ ചന്ദനമാണ് 15 ക്ലാസുകളായി തിരിച്ച് വനം വകുപ്പ് ലേലത്തിന് ഒരുക്കിയത്. ഓൺലൈന്‍ ലേലത്തില്‍ വിദേശത്തു നിന്നുള്‍പ്പെടെ 20 സ്ഥാപനങ്ങളാണ് പങ്കെടുത്തത്. ഔഷധി, സൂര്യ ഹാൻഡ്ക്രാഫ്റ്റ് ജയ്പൂർ, മമ്മിയൂർ, തിരുവമ്പാടി ദേവസ്വങ്ങൾ, കേരള സോപ്സ്, തുടങ്ങിയ സ്ഥാപനങ്ങൾ ലേലത്തിൽ പങ്കെടുത്തു.
ആദ്യ ദിവസം 12 ടണ്ണും രണ്ടാംദിവസം 11 ടണ്ണും വിറ്റഴിഞ്ഞു. ക്ലാസ്‌നാല് ഇനത്തിൽപെട്ട ചൈനാ ബുദ്ധ് ചന്ദത്തിനാണ് ലേലത്തിൽ ഉയർന്ന വില ലഭിച്ചത്. കിലോയ്ക്ക് 16150 രൂപ. ക്ലാസ് പതിഞ്ച് ഇനത്തിൽപ്പെട്ട സാപ് വുഡ് ബില്ലറ്റ് ചന്ദനത്തിനാണ് കുറഞ്ഞ വില. കിലോയ്ക്ക് 994 രൂപ. രാജ്യാന്തര വിപണിയില്‍ ചന്ദനത്തിന്റെ വിലകുറഞ്ഞതും മറയൂര്‍ ചന്ദന ലേലത്തിന് തിരിച്ചടിയായിക്കുകയാണെ് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. മറയൂരിൽ നിന്ന് ഏറ്റവും കൂടുതൽ ചന്ദനം വാങ്ങാറുള്ള മൈസൂര്‍ സാന്‍ഡല്‍ , സൂര്യവിനായക കമ്പനികൾ കഴിഞ്ഞ രണ്ട് ലേലത്തിലും പങ്കെടുത്തില്ല.