സംസ്ഥാനത്ത് ഓണത്തിന് വിഷമില്ലാത്ത പച്ചക്കറി ഉറപ്പാക്കുന്നതിനുള്ള 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി. സെക്രട്ടേറിയറ്റിൽ പച്ചക്കറി തോട്ടമൊരുക്കി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിച്ചത്. ഹരിതകേരള മിഷന്റെ നേതൃത്വത്തിലുള്ള പദ്ധതി സംസ്ഥാനത്തെ 63 ലക്ഷം കുടുംബങ്ങളിൽ നടപ്പിലാക്കും.
മുഖ്യമന്ത്രിക്ക് പിന്നാലെ, മന്ത്രിമാരും പച്ചക്കറിത്തൈകൾ നട്ടതോടെ, സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിനുമുന്നിൽ ചെറിയൊരു തോട്ടം രൂപപ്പെട്ടു. ഓണത്തിന് വിളവെടുക്കാൻകഴിയുന്ന ഇനങ്ങളാണ് നട്ടതെല്ലാം. സെക്രട്ടേറിയറ്റിന്റെ അനക്സിലുമുണ്ട്. സംസ്ഥാനത്തെ ഓരോ കുടുംബവും കുറഞ്ഞത് അഞ്ചിനം പച്ചക്കറിയെങ്കിലും ഓണത്തിന് സ്വന്തമായി ഉൽപാദി്പിച്ച് സദ്യക്ക് തയാറെടുക്കുകയാണ് ലക്ഷ്യം.
63 ലക്ഷം വിത്തുപായ്ക്കറ്റുകൾ, 45 ലക്ഷം പച്ചക്കറിത്തൈകൾ, ഒരുലക്ഷത്തിലേറെ ഗ്രോബാഗുകൾ എന്നിവയാണ് വിദ്യാർഥികൾ, കർഷകർ, ജീവനക്കാർ, വിവിധ സംഘടനകൾ എന്നിവ മുഖേന വിതരണം ചെയ്യുക.