പത്തനംതിട്ട അടൂരില്‍ അംബേദ്ക്കർ ലക്ഷം വീട് കോളനിയിൽ പണിതീരാത്ത വീടിന്റെ ചുമരിനോട് ചേർന്ന് മൃതദേഹം സംസ്ക്കരിച്ചു. ഗീതാഭവനിൽ സഹദേവന്റെ ഭാര്യ ലീലയുടെ മൃതദേഹമാണ് ചുമരിനോട് ചേർന്നുള്ള സ്ഥലത്ത് സംസ്ക്കരിച്ചത്. കോളനിയിൽ ഒൻപതാമത്തെ മൃതദേഹമാണ് ഇത്തരത്തിൽ സംസ്ക്കരിക്കുന്നത്.
രോഗബാധിതയായി ചികിത്സയിലായിരുന്ന ലീല ശനിയാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെയാണ് മരിച്ചത്. ലീലയുടെ മൃതദേഹം സംസ്ക്കരിക്കുന്നതിന് ഇടമില്ലത്തത് ബന്ധുക്കളെ വിഷമത്തിലാക്കിയിരുന്നു. മറ്റുവഴികൾ ഇല്ലാതെ വന്നതോടെ ചുമരിനോട് ചേർന്ന് സംസ്ക്കരിക്കു
സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന കോളനി നിവാസികൾ മൃതദേഹം അടക്കം ചെയ്യാൻ സ്ഥലമില്ലാതെ വിഷമത്തിലായിട്ട് വർഷങ്ങളാകുന്നു.