പുലിപ്പേടിയിൽ വിറച്ച് പത്തനംതിട്ട ളാഹയിലെ തോട്ടംതൊഴിലാളികൾ. കഴിഞ്ഞദിവസം ഇരുമട്ടാൻതോടിനു സമീപം പുലിയെക്കണ്ടതോടെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
പുലിയുടെ ആക്രമണം ഭയന്ന് പുലർച്ചെയുള്ള ടാപ്പിങ് തൊഴിലാളികൾ ഉപേക്ഷിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ളാഹ മേഖലയിൽ പുലിയടെ സാന്നിധ്യം പതിവാണ്. കന്നുകാലികളെ പുലി പിടിച്ചിട്ടും വനംവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ആഷേപം.
ടാപ്പിങിന് പോയതൊഴിലാളികൾ കഴിഞ്ഞദിവസം പുലിയുടെ മുന്നിൽപ്പെട്ടിരുന്നു. പുലിയെ പിടിയ്ക്കാൻകൂട് സ്ഥാപിക്കാനാണ് വനംവകുപ്പിന്റെ നീക്കം.