രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കൊല്ലം കൊട്ടാരക്കര പുലമൺ തോടിലെ ജലനിരപ്പ് ഉയർന്നത് ജനജീവിതം ദുസഹമാക്കി പല സ്ഥലങ്ങളിലും വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയതോടെ ജനങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറി.
15 കിലോമീറ്ററോളം വരുന്ന കൊട്ടാരക്കര പുലമൺ തോടാണ് കനത്ത മഴയിൽ കരകവിഞ്ഞ് ഒഴുകുന്നത്. വെള്ളം വീടുകളിലേക്ക് ഒഴുകിയതോടെ കന്നുകാലികളുമായി വീടുവിട്ടു പേകണ്ട അവസ്ഥയിലാണ് ഉടമസ്ഥർ.ആവശ്യം വേണ്ട സ്ഥലങ്ങളിൽ തോടിന് സംരക്ഷണ ഭിത്തി നൽകാത്തതാണ് വെള്ളം കരകവിഞ്ഞ് ഒഴുകാൻ ഇടയാക്കിയതെന്ന പ്രദേശവാസികൾ പറയുന്നു.
തോട് ഉൽഭവിക്കുന്ന കൊട്ടാരക്കര മീൻപിടിപ്പാറയിൽ നിന്നാണ് ജലം ഒഴുകി വരുന്നത്. 25മീറ്റർ വീതിയുണ്ടായിരുന്ന തോടി കയ്യേറ്റം കാരണം പത്തുമീറ്ററായി. കയ്യേറ്റം രൂക്ഷമാവുകയും സംരക്ഷണഭിത്തിയില്ലാതെ ആവുകയും ചെയ്തതോടെയാണ കനത്തമഴ സമീപത്തെ വീടുകളെ വെള്ളത്തിലാക്കുന്നത്.