കർഷകരിൽ നിന്ന് ജൈവപച്ചക്കറി നേരിട്ട് പൊതുജനങ്ങൾക്ക് നൽകാനുള്ള കൃഷി വകുപ്പിന്റെ തളിർ പദ്ധതി പ്രതിസന്ധിയിൽ. തളിർ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ ലക്ഷ്യമിട്ട കൊല്ലം ജില്ലയിൽ കെട്ടിടനിർമാണം പൂർത്തിയായെങ്കിലും കഴിഞ്ഞ ഒരു വർഷമായി തുടർനടപടികള്‍ ഉണ്ടായിട്ടില്ല
കർഷകരിൽ നിന്ന് ജൈവപച്ചക്കറി ശേഖരിച്ച് കുറഞ്ഞവിലയ്ക്ക് ജനങ്ങൾക്ക് നൽകാൻ കൃഷി വകുപ്പ് തളിരെന്ന പദ്ധതിക്ക് രണ്ടു വർഷം മുൻപാണ് രൂപം നൽകിയത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ തളിർ നടപ്പാക്കാനായിരുന്ന പദ്ധതി. വെജിറ്റബിൾ ആൻ് ഫ്രൂട്സ് പ്രമോഷൻ കൗൺസിൽ ഓഫ് കേരള ഇതിനായി സ്ഥലം കണ്ടെത്തി 7ലക്ഷം രൂപയ്ക്ക് കെട്ടിടവും നിർമിച്ചു. എന്നാൽ പദ്ധതി അവിടെ നിലച്ചു.ഓണത്തിന് മുൻപ് തളിർ യാഥാർത്ഥ്യമാക്കണമെന്നാണ് തദ്ദേശസ്വയംഭരണം സ്ഥാപനങ്ങളുടെയും ആവശ്യം
കർഷകരിൽ നിന്ന് സ്വകീരിക്കുന്ന പച്ചക്കറി കേടാവതേ സൂക്ഷിക്കണമെങ്കിൽ റെഫ്രിജറേറ്റർ സ്ഥാപിക്കുകയാണ് ഇനിയുള്ള പ്രധാന കാര്യം.എന്നാൽ ഇക്കാര്യത്തിൽ കൃഷി വകുപ്പ് മൗനം പാലിക്കുകയാണ്. കർഷകരിൽ നിന്ന് സ്വീകരിക്കുന്ന ജൈവപച്ചക്കറി ഗുണനിലവാരമനുസരിച്ച് തരം തരിച്ച് തളിർ ബ്രാൻഡായി വിപണിയിൽ എത്തിക്കാനുള്ള ലക്ഷ്യം.ഈ പദ്ധതി പുനരുജീവിപ്പിക്കണമെന്നാണ് ഏവരുടെയും ആവശ്യം.