കൊല്ലത്ത് പകർച്ചപ്പനി പടരുമ്പോഴും ജില്ലാ ആശുപത്രിയിലെ ശുചീകരണ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച. ആശുപത്രിയിൽ രോഗികൾ കിടക്കുന്ന വാർഡിന് സമീപം പോലും കൊതുകുകള്‍ പെരുകുന്ന സാഹചര്യമാണുള്ളത്.
ഇന്നലെ പനിക്ക് ചികിൽസ തേടി ആയിരത്തിന് മുകളിൽ രോഗികളെത്തിയ കൊല്ലം ജില്ലാ ആശുപത്രിയാണിത്. ജില്ലാ ആശുപത്രിയ്ക്കും കുട്ടികളുടെ ആശുപത്രിയുമായ വിക്ടോറിയ ആശുപത്രിക്കും ഇടയ്ക്കുള്ള പ്രദേശത്താണ് കൊതുകു വളരാനുള്ള എല്ലാ സാഹചര്യവുമുള്ളത്. രോഗികളുടെ കൂട്ടിരിപ്പുകാർ മാലിന്യം മറ്റും വലിച്ചെറിയുന്ന ഈ പ്രദേശം പുല്ല് വളർന്ന് കാടുപോലെയാണ്. ജില്ലാ പബ്ലിക് ലാബിന്റെ സമീപമാണ് കാടുകയറി കിടക്കുന്നത്. പനി പടരുമ്പോഴും ശുചീകരണം നടത്താനുള്ള ജില്ലാ പഞ്ചായത്തിന്റെ താല്പര്യം വ്യക്തമാക്കുന്നതാണ് ഈ കാഴ്ചകൾ
രോഗികൾ കിടക്കുന്ന വാർഡുകളോട് ചേർന്ന് വൃത്തിയാക്കിയെങ്കിലും കൊതുകൾ പെറ്റുപെരുകാൻ ഇടയുള്ള പുല്ലുകളെല്ലാം സമീപത്ത് അതേ പോലെ നിൽപ്പുണ്ട്.ആശുപത്രിക്ക് സമീപത്ത് ആംബുലൻസ് ഡ്രൈവർമാർ ഉപേക്ഷിച്ചിരിക്കുന്ന ടയറുകൾക്കുള്ളിൽ വെള്ളം കെട്ടികിടന്ന് കൊതുകുകൾ വളരാനുള്ള സാഹചര്യംമുണ്ടാകുന്നു.ജില്ലാ പഞ്ചായത്തിനാണ് ആശുപത്രിയുടെ ചുമതലയെങ്കിലും അവർ തിരിഞ്ഞു നോക്കുന്നുപോലുമില്ല.