പത്തനംതിട്ട ജനറൽ ആശുപത്രി പരിസരത്ത് അഗ്നിശമനസേനയുടെ വേറിട്ട ശുചീകരണപ്രവര്‍ത്തനം. കാടുമൂടിയ ജനറൽ ആശുപത്രി ബി ആൻഡ് സി ബ്ലോക്കിന്റെ പരിസരം പൂർണമായും വൃത്തിയാക്കി. ജോലികഴിഞ്ഞുള്ള സമയമാണ് ഉദ്യോഗസ്ഥർ സേവനത്തിനായി മാറ്റിവച്ചത്.
ഒരാൾപ്പൊക്കം വരുന്ന കാടായിരുന്നു ആശുപത്രിയിലെ ബി ആൻഡ് സി ബ്ലോക്കിന്റെ പുറകുവശത്തുണ്ടായിരുന്നത്. പകർച്ചവ്യാധി പേടിച്ച് ആരും വൃത്തിയാക്കാൻ തയാറായിരുന്നില്ല. ആശുപത്രി അധികൃതർ അഗ്നിശമനസേനയെ സമീപിച്ചു. ആദ്യമായാണ് ഇത്തരമൊരു രക്ഷാപ്രവർത്തനമെങ്കിലും ജോലികഴിഞ്ഞുള്ള സമയം പൂർണമായും കാടുവെട്ടുന്നതിനായി ഉദ്യോഗസ്ഥർ മാറ്റിവച്ചു. മണിക്കൂറുകൾക്കുള്ളിൽ മാലിന്യം മാറി നിർമാണം തെളിഞ്ഞു.
വർഷങ്ങളായി പുറത്തുകാണാതിരുന്ന പല നിർമാണവും കാടുമാറിയതോടെ പുറത്തായി. ശുചിമുറി ടാങ്കും മലിനജല ടാങ്കും ഏത് സമയത്തും നിലംപൊത്താമെന്ന അവസ്ഥയു തിരിച്ചറിഞ്ഞു. വൃത്തിയാക്കിയ സ്ഥലത്ത് വൃക്ഷത്തൈയ്യും നട്ടാണ് സേനാംഗങ്ങൾ മടങ്ങിയത്.