കാൻസർ രോഗികൾക്ക് സ്വാന്തന വാക്കുകളുമായി ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത. അനുഭവങ്ങളും ആശ്വാസവചനങ്ങളുമായി ഏറെസമയം ആർ.സി.സിയിലെ രോഗികൾക്കൊപ്പം ചിലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. -ആർക് -എന്ന സംഘടനയാണ് ചടങ്ങ് സംഘടിപ്പിച്ചത്
സ്വന്തം രോഗാനുഭവങ്ങൾ ചൂണ്ടികാണിച്ചാണ് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത രോഗികൾക്ക് കരുത്തായത്. ഏറെക്കാലത്തെ കാൻസർ രോഗാനുഭവങ്ങളെ ചികിൽസിച്ചാണ് ഭേദമാക്കിയതെന്നും,അതുകൊണ്ടു തന്നെ ഈ രോഗം ചികിൽസിച്ച് ഭേദമാക്കാനാകില്ലെന്ന ചിന്ത വേണ്ടെന്നും അദ്ദേഹം പറഞ്ഞു
എല്ലാ വില്ലേജുകളിലേക്കും കാൻസർ രോഗ നിർണയത്തിനുള്ള സംവിധാനം ഉണ്ടാകണമെന്നും ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഗികൾ,ഡോക്ടർമാർ,തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു