കൂടിച്ചേരലിനു കാരണക്കാരായ കോട്ടൂരെ ആദിവാസികളെക്കാണാൻ എം എൽ എ ശബരീനാഥനും സബ് കളക്ടർ ദിവ്യ എസ് അയ്യരും ഒരുമിച്ചെത്തി. പ്രണയ രഹസ്യവും അവിടെ പരസ്യമാക്കി. ഈ മാസം മുപ്പതിനാണ് ശബരി - ദിവ്യ വിവാഹം. അങ്ങനെ ആ പ്രണയ രഹസ്യവും പരസ്യമായി.... കോട്ടൂരുകാരാകട്ടെ കൈയ്യടിച്ച് പാസാക്കി. വിവാഹം തീരുമാനിച്ചശേഷം ഭാവി വധുവിനൊപ്പം ആദ്യമായി വോട്ടർമാർക്ക് അരികിലെത്തിയതാണ് എം എൽ എ. വാലിപ്പാറയിലെ ഉറവ് കലാ സാംസ്കാരിക ഗ്രന്ഥശാലയുടെ പഠനത്തിനൊരു കൈത്തിരി പരിപാടിയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. പിന്നെ ശബരിയുടെ വിവാഹ ക്ഷണം. എല്ലാവരോടും കുശലം പറഞ്ഞ് കോട്ടൂരുകാരൊരുക്കിയ കഞ്ഞിയും കപ്പയും കഴിച്ചാണ് ഇരുവരും മടങ്ങിയത്.
കോട്ടൂരിലെ ആദിവാസികളുടെ ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള ആ വിളിയാണു പിന്നെ പ്രണയത്തിലേക്കു വഴി തുറന്നതെന്നു കെ.എസ്.ശബരീനാഥൻ എംഎൽഎ. അന്നത്തെ വിളിയിൽ തന്നെ എന്തോ ഒരു കള്ളം ഒളിച്ചിരുന്നുവെന്നു പ്രതിശ്രുത വധു സബ് കലക്ടർ ദിവ്യ എസ്.അയ്യർ. വിവാഹത്തിനു മുൻപേ ഇരുവരും പങ്കെടുത്ത അഗസ്ത്യവനത്തിലെ ചടങ്ങിൽ തന്നെ ആ രഹസ്യം വെളിപ്പെടുത്തി. വിവാഹ നിശ്ചയശേഷം പൊതു ചടങ്ങിൽ ഇരുവരുമെത്തുന്നതും ആദ്യം.
ഉദ്ഘാടകനായി എംഎൽഎയും പഠനോപകരണ വിതരണ ദൗത്യവുമായി സബ് കലക്ടറും. കുറ്റിച്ചൽ പഞ്ചായത്തിലെ വാലിപാറ സെറ്റിൽമെന്റിൽ പ്രവർത്തിക്കുന്ന ഉറവ് സാംസ്കാരിക വേദിയുടെ പഠനത്തിനൊരു കൈത്താങ്ങ് പരിപാടിയായിരുന്നു ഇരുവരുടെയും തുറന്നുപറച്ചിലിന്റെ വേദി. തന്റെ മണ്ഡലത്തിലുൾപ്പെടുന്ന കോട്ടൂർ മേഖലയിലെ ആദിവാസി സെറ്റിൽമെന്റുകളിലെ കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന് എന്തൊക്കെ ചെയ്യാനാവുമെന്നാരാഞ്ഞുള്ള ആ വിളിയാണു ഡോക്ടർ കൂടിയായ സബ് കലക്ടറുമായുള്ള പ്രണയത്തിന്റെ തുടക്കമെന്നായിരുന്നു പ്രസംഗത്തിൽ ശബരി പറഞ്ഞത്.