പഞ്ചായത്ത് വൈസ് പ്രസിഡൻായിരിക്കെ ഭവനരഹിതകർക്ക് വീടുവെച്ചുനൽകി മാതൃകയായ സി.പി.ഐ നേതാവ് സ്വന്തം ഭൂമിക്ക് പട്ടയം കിട്ടാൻ ഓഫീസുകൾ കയറിയിറങ്ങുന്നു. 95 കാലഘട്ടത്തിൽ കരുനാഗപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻായിരുന്ന ടി,രാധാമണിയാണ് സ്വന്തം പാർട്ടി റവന്യൂ വകുപ്പ് ഭരിക്കുമ്പോൾ ദുരിതം അനുഭവിക്കുന്നത്. പട്ടയം ലഭിക്കാത്ത വസ്തുവിൽ ഇടിഞ്ഞവീഴാറായ വീട്ടിലാണ് രാധാമണി രോഗിയായ ഭർത്താവിനൊപ്പം താമസിക്കുന്നത്.
1995 മുതൽ 2000വരെ കരുനാഗപ്പള്ളി പഞ്ചായത്ത് വൈസ്പ്രസിഡൻായിരുന്ന ടി.രാധാമണി ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. പട്ടണത്തിൽ നിന്ന് ഏറെ അകലെയല്ലാതെ കായലിനോട് ചേർന്നുളള വസ്തുവിലാണ് 40 കൊല്ലമായി രാധാമണി താമസിക്കുന്നത്.ഒരു കാലത്ത് പൊതുപ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായിരുന്ന തന്നോട് പക്ഷെ സർക്കാരിന്റെ ഒരു സംവിധാനവും നീതി പുലർത്തിയില്ലെന്നാണ് പരാതി. 2007ന് ശേഷം തീരദേശമേഖലയിൽ പലർക്കും പട്ടയവും കൈവശവാകാശ രേഖയും നൽകിയെങ്കിലും റവന്യൂവകുപ്പ് നീതികാട്ടിയില്ലെന്നാണ് ഇവരുടെ പരാതി
പഞ്ചായത്ത് വൈസ് പ്രസിഡൻായിരിക്കെ 28 പേർക്ക് വസ്തുവും വീടും നൽകിയ രാധാമണി ഉൾപ്പെടുന്ന ഭരണസമിതിയുടെ നടപടി ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ്. എന്നാൽ ഇന്ന് വീടു പുതുക്കി പണിയാൻ പോലും കഴിയാത്തവസ്ഥയിലും സർക്കാരിന്റെ ഒരാനുകൂല്യവും ഇവരേ തേടിയെത്തുന്നില്ല.