തിരുവനന്തപുരത്ത് ജല വകുപ്പ് ആസ്ഥാനത്ത് മരങ്ങൾ മുറിച്ചുമാറ്റി മഴവെള്ള സംഭരണി നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി സംഘടനകൾ രംഗത്ത്. അനുയോജ്യമായ സ്ഥലം ഉണ്ടായിട്ടും അത് പരിഗണിക്കാതെ മരങ്ങൾ മുറിച്ചുമാറ്റി പദ്ധതി നടപ്പാക്കാനൊരുങ്ങുന്നതിനെതിരെയാണ് ആക്ഷേപം ശക്തമാകുന്നത്.
അൻപത് വർഷം പഴക്കമുള്ളവയടക്കം പതിനാറ് മരങ്ങൾ. എപ്പോൾ വേണമെങ്കിലും മുറിച്ചു നീക്കാനെന്നോണം നടപടികൾ തുടങ്ങി കഴിഞ്ഞു. തൊട്ടടുത്ത് അനുയോജ്യമായ സ്ഥലം ഉണ്ടായിട്ടും മരങ്ങൾ നിൽക്കുന്ന സ്ഥലത്ത് തന്നെ മഴവെള്ള സംഭരണി നിർമ്മിക്കണമെന്ന പിടിവാശിയിലാണ് ജലവകുപ്പ് അധികൃതർ. ഇൗ നീക്കത്തിനെതിരെ തൊഴിലാളി സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
പരാതിയുമായി ജലവകുപ്പ് എംഡിയെ സമീപിച്ചിട്ടും അനുകൂല തീരുമാനം ഉണ്ടായില്ല. ഇതോടെ ആക്ഷേപം സർക്കാരിനെ അറിയിക്കാനൊങ്ങുകയാണ് സംഘടനകൾ.