പൊതുവിദ്യാഭ്യാസ സംരക്ഷിക്കേണ്ട തദ്ദേശസ്വയംഭരണസ്ഥാപനം കൊല്ലത്ത് സർക്കാർ സ്കൂളിന്റെ ചുറ്റുമതിൽ പൊളിച്ചു നീക്കി. പ്രൈമറി വിഭാഗം കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ മതിൽപൊളിച്ചതോടെ സ്കൂൾ വളപ്പിനുള്ളിൽ മാലിന്യനിക്ഷേപവും തെരുവുനായ ശല്യവും രൂക്ഷമായി. മതിൽ അടിയന്തരമായി പുനർനിർമിക്കണമെന്നു ജില്ലാകലക്ടർ നിർദേശിച്ചെങ്കിലും നാലുമാസമായിട്ടും കോർപറേഷൻ ചെവിക്കൊണ്ടിട്ടില്ല.
പ്രൈമറി വിഭാഗം കുട്ടികൾ പഠിക്കുന്ന കൊല്ലം ഗവ. ടിടിഐ സ്കൂളിന്റെ ചുറ്റുമതിൽപുനർ നിർമിക്കാനെന്ന വ്യാജേനയാണ് കോർപറേഷൻ പൊളിച്ചത്. ജനുവരി 30നായിരുന്ന സംഭവം. സ്കൂൾ അധികൃതരെയോ വിദ്യാഭ്യാസ വകുപ്പിനേയോ അറിയിക്കാതെയായിരുന്നു നടപടി. മതിൽ ഇല്ലാതായതോടെ സ്കൂൾ പരിസരത്ത് മാലിന്യം നിക്ഷേപം വ്യപകമായി. മതിൽ പുനർനിർമിക്കണമെങ്കിൽ വശത്തെ റോഡിനു വീതികൂട്ടുന്നതിനു സ്ഥലം വിട്ടുനൽകണമെന്നാണ് ഇപ്പോൾ കോർപറേഷന്റെ നിലപാട്. സർക്കാർ ഭൂമി വിട്ടുനൽകണമെങ്കിൽ ഗവൺമെന്റ് തലത്തിൽ തീരുമാനമെടുക്കണമെന്നിരിക്കെയാണ്ഭൂമി വിട്ടു നൽകണമെന്നു കോർപറേഷൻ വാശിപിടിക്കുന്നതെന്നു പിടിഎ ഭാരവാഹികൾ ആരോപിച്ചു.
മതിൽ പൊളിച്ചതിനു പിന്നിൽ രഹസ്യഅജൻഡയുണ്ടെന്നും വലിയ ചലക്കുലോറികൾ കടന്നു വരുന്നതിന് സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്നുമാണ് പി.ടി.എ ഭാരവാഹികളുടെ സംശയം സംശയിക്കുന്നതായി പറഞ്ഞു.
തമിഴ് മീഡിയം കൂടിയുള്ള സ്കൂളിൽ നിർധന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഏറെയും പഠിക്കുന്നത്.കല്ടകറുടെ നിർദേശം പോലും അവഗണിച്ചാണ് കോർപറേഷന്റെ സമീപനം.