ദേശീയപാതയോരത്തെ ബവ്റിജസ് ഔട്ട്ലെറ്റ് ജനവാസമേഖലയിലേക്ക് മാറ്റി സ്ഥാപിക്കാനുളള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കൊല്ലം പത്തനാപുരത്ത്പ്രവർത്തിച്ചു വന്ന ബവ്കോ ഔട്ട്ലെറ്റാണ് സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ നീക്കം നടക്കുന്നത്.
തലവൂർ ഗ്രാമപഞ്ചായത്തിലെ പനംമ്പറ്റ വെളളങ്ങാട്ടെ പ്രദേശവാസികളാണ് പ്രതിഷേധം ശക്തമാക്കിയതയ്. നിരവധി കുടുംബങ്ങള്‍ പാര്‍ക്കുന്ന ഗ്രാമീണമേഖലയാണ് പുതിയ ഔട്ട്ലെറ്റിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്റെ സമീപത്തായാണ് ഹയർസെക്കണ്ടറി വിദ്യാലയവും , അംഗനവാടിയും ദേവാലയങ്ങളും സ്ഥിതിചെയ്യുന്നത്. കൂടാതെ ശബരി പാത കടന്നു പോകുന്ന ഇവിടെ ബിവറേജസ് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിനെതിരെ പ്രദേശവാസികളായ സ്ത്രീകൾ നടത്തിവരുന്ന സമരം ഏഴാം ദിവസം പിന്നിട്ടു.
സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ നേത്യത്ത്യത്തിലാണ് ബിവറേജസ് ഇവിടേക്ക് കൊണ്ടുവരാൻ ശ്രമം നടത്തുന്നതെന്നും ആക്ഷേപം ഉണ്ട്. ശബരി പാതയുടെ സമീപത്തുളള കെട്ടിടത്തിലാണ് ബിവറേജസിനായി നീക്കം നടക്കുന്നത്. റോഡിൽ നിന്നുളള അകലം കൂട്ടാനായി കെട്ടിട ഉടമ താൽകാലിക റോഡുംനിർമ്മിച്ചട്ടുണ്ട്. സമരത്തിന് പിന്തുണ അറിയിച്ച് പത്തനാപുരം എംഎൽഎ അടക്കമുളളവർ സമര പന്തലിലെത്തിയിരുന്നു.