തിരുവനന്തപുരം ടെന്നീസ് ക്ളബിൽ അംഗത്വമെടുക്കാൻ കേരള മെഡിക്കൽ സർവ്വീസസ് കോർപറേഷന്റെ ലക്ഷങ്ങളുടെ ധൂർത്ത്. പതിനൊന്നരലക്ഷം രൂപ മുടക്കിയാണ് അംഗത്വമെടുത്തിരിക്കുന്നത്. മരുന്നു വാങ്ങിയ വകയിൽ കോടികൾ കുടിശികയുള്ളപ്പോഴാണ് കെ എം എസ് സി എൽ അധികൃതരുടെ ഈ നടപടി. പാവപ്പെട്ട രോഗികൾക്കായി കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് കേരള മെഡിക്കൽ സർവ്വീസസ് കോർപറേഷൻ ലിമിറ്റഡിനുള്ളത്.
ഈ മാസം അഞ്ചിന് കെ എം എസ് സി എൽ എം ഡി ഡോ നവ്ജോത് ഖോസ ഇറക്കിയ ഉത്തരവാണിത്. ടെന്നീസ് ക്ളബ് അംഗത്വത്തിനായി പതിനൊന്നര ലക്ഷം രൂപ അനുവദിച്ചുകൊണ്ടാണ് ഉത്തരവിട്ടിരിക്കുന്നത്. മരുന്നു വാങ്ങിയ വകയിൽ കോടികളാണ് കോർപറേഷൻ മരുന്നു കമ്പനികൾക്ക് നല്കാനുള്ളത്. സർക്കാർ ആശുപത്രികൾ കുടിശിക നല്കാനുള്ളതിനാൽ മരുന്നു വിതരണം നിർത്തി വയ്ക്കേണ്ടി വരുമെന്നും കോർപറേഷൻ അധികൃതർ പറയുന്നു. ഇതിനിടയിലാണ് ലക്ഷങ്ങൾ പൊടിച്ച് ടെന്നീസ് ക്ളബ് അംഗത്വം എടുത്തിരിക്കുന്നത്. എന്നാൽ കോർപറേഷന്റെ യോഗങ്ങളും മറ്റും നടത്താനാണ് ക്ളബ് അംഗത്വമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.