കൊല്ലത്തെ തീരദേശമേഖലകളിൽ കടൽക്ഷോഭത്തിന് സുരക്ഷ ഒരുക്കി നടത്തുന്ന കടൽഭിത്തി നിർമാണങ്ങൾ പ്രഹസനമാകുന്നു. പുലിമുട്ടുകളിട്ട് തീരം സംരക്ഷിക്കുന്നതിനായി കൊല്ലത്ത് കടലിലിട്ടത് വീടുവെയ്ക്കാ൯ ഉപയോഗിക്കുന്ന പാറകൾ.രൂക്ഷമായ കടൽക്ഷോഭത്തിൽ ഇതെല്ലാം കടലെടുത്തതോടെ കടുത്ത ഭീതിയിലാണ് തീരദേശം.
കേരളത്തിലേ തീരദേശ മേഖലകളിൽ തീരവാസികളുടെ വേദന സർക്കാർ മനസിലാക്കുന്നില്ല എന്നതി൯െ നേർചിത്രമാണ് കൊല്ലം മുണ്ടയ്ക്കൽ തീരം.
കടൽക്ഷോഭം കാത്തിരിക്കുന്ന നാളുകളിൽ ജനവികാരം എതിരാകാതിരിക്കാ൯ സർക്കാർ പുലിമുട്ടെന്ന പേരിൽ കടലിലിട്ടത് വീടുവെയ്ക്കാ൯ ഉപയോഗിക്കുന്ന പാറകൾ. ഈ കല്ലുകളെല്ലാം കടലെടുത്തോടെയാണ് പുലിമുട്ടി൯െ പേരിൽ നടന്നത് വഞ്ചനയാണെന്ന് തീരമേഖല തിരിച്ചറിയുന്നത്.
തീരസംരക്ഷണത്തിന് കോടികൾ ഇതിനോടകം ചിലവഴിച്ചിട്ടുണ്ടെന്നതാണ് സർക്കാർ കണക്കുകൾ.എന്നാൽ ഇത്തവണയും കാലവർഷം എന്നുന്നതിന് മു൯പ് തീരം വിട്ട് ബന്ധുവീടുകളേ ആശ്രയിക്കേണ്ട ഗതികേടിലാണ് കടലിനോട് ചേർന്ന് ജീവിക്കുന്നവർ. കടൽഭിത്തി നിർമാണത്തിന് അപേക്ഷയുമായി കലക്ട്രേറ്റ് കയറിയിറങ്ങുന്നവരോട് ഭിത്തികെട്ടാ൯ പാറലഭ്യമല്ലെന്ന മറുപടിയാണ് ജില്ലാ ഭരണകുടം നൽകുന്നത്.ശാസ്ത്രീയമായ കടൽഭിത്തി നിർമാണത്തിലേക്ക് സർക്കാർ നീങ്ങിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിനാവും തീരദേശമേഖല സാക്ഷിയാവുക.