കാസർകോട് കവ്വായി കായലിലെ ലവണാംശം കൂടിയതോടെ കല്ലുമ്മക്കായ കർഷകർ കടുത്ത പ്രതിസന്ധിയിൽ. മൂപ്പെത്തുന്നതിന് മുമ്പ് കല്ലുമ്മക്കായകൾ ചത്ത് നശിച്ചതോടെ കനത്ത നഷ്ടമാണ് കർഷകർക്കുണ്ടായിരിക്കുന്നത്
ഡിസംബറിൽ വിത്തിറക്കി ഏപ്രിൽ , മേയ് മാസങ്ങളിൽ വിളവെടുക്കുന്ന രീതിയാണ് കല്ലുമ്മക്കായ കൃഷിക്കുള്ളത്. കായലിന്റെ തീരങ്ങളിലെ നൂറിലേറെ കുടുംബങ്ങളാണ് ഈ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്നത്. വിത്ത് വിതരണത്തിലടക്കം ഫിഷറീസ് വകുപ്പിന്റെ സഹായവുണ്ടായിരുന്നതിനാൽ ഇത്തവണ നല്ല വിളവ് പ്രതീക്ഷിച്ചിരുന്നു.എന്നാൽ വേനൽ മഴ മാറിനിന്നതോടെ കായലിലെ ലവണാംശം വർധിച്ചു. മൂപ്പത്തുന്നതിന് മുമ്പെ കല്ലുമ്മക്കായകൾ ചത്തു വാ പിളരാൻ തുടങ്ങി.
ബാങ്കിൽ നിന്നും, കൊള്ള പലിശക്കാരിൽ നിന്നും ,വായ്പയെടുത്ത് കൃഷിയിറക്കിയവരാണ് കഷ്ടത്തിലായത്. കഴിഞ്ഞ കൊല്ലവും സമാനമായ രീതിയിൽ കൃഷി നശിച്ചിരുന്നു.