എം.സി റോഡിൽ തകർച്ചയിലായ ഏനാത്ത് പാലത്തിന് കൂടുതൽ ബലക്ഷയം കണ്ടെത്തിയ സാഹചര്യത്തിൽ പാലത്തിലൂടെയുള്ള കാൽനടയാത്ര നിരോധിച്ചു. തകർന്ന സ്്്പാനുകൾ പുതിയ തൂൺ നിർമാണത്തിനായി ഉയർത്തിയപ്പോഴാണ് കൂടുതൽ ചരിഞ്ഞത്.
പുതിയ തൂൺ നിർമാണത്തിനായാണ് രണ്ടാമത്തെ സ്്ലാബ് ഉയർത്തിയത്. താൽകാലിക ഇരുമ്പ് തൂണുകളിൽ സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ തകർച്ചയിലായ തൂൺ കൂടുതൽ ചരിഞ്ഞു. ഇതേ തൂണിന്റെ അടിത്തറയ്ക്ക് വിള്ളലുണ്ടായതിനെത്തുടർന്നാണ് ബയറിങ് പൊട്ടി പാലം അപകടാവസ്ഥയിലായത്. ഇതോടെ പാലത്തിലൂടെയുള്ള കാൽനടയാത്ര നിരോധിച്ചു.
ബെയ്്ലി പാലത്തിലൂടെ യാത്രാസൗകര്യം ഏർപ്പെടുത്തിയെങ്കിലും ഇത് അപകടസാധ്യത കൂട്ടുന്നതായാണ് ആക്ഷേപം. നടപ്പാതയ്ക്ക് വേണ്ടത്ര സുരക്ഷയില്ല. പാലത്തിൽ ഉറപ്പിച്ചിട്ടുള്ള തടികൾക്ക് അകലം കൂടുതലാണ്. സ്ത്രീകളും കുട്ടികളും യാത്രയ്ക്കിടെ കാൽ ഇടയിൽപ്പെടാനുള്ള സാധ്യതയുണ്ട്. നടപ്പാത പൂർണമായും ഇരുമ്പ് ഷീറ്റിട്ട് ബലപ്പെടുത്തണമെന്നാണ് ആവശ്യം. ബെയ്്്ലി പാലം നിർമാണത്തിനായി സൈന്യത്തിന് വേണ്ടി നിർമിച്ച താൽകാലിക സംവിധാനമാണ് നടപ്പാത. പാലത്തിലൂടെ വാഹനഗതാഗതം സാധ്യമായെങ്കിലും കാൽനടയാത്രികരുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്നാണ് ആക്ഷേപം.