സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പന്ത്രണ്ട് തദ്ദേശഭരണ വാര്‍ഡുകളിലും മികച്ച പോളിങ്. ആറുജില്ലകളിലായി ഏഴുഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും നാല് മുനിസിപ്പല്‍ വാര്‍ഡുകളിലേക്കും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നാളെയാണ് വോട്ടെണ്ണല്‍.
നിലവിലെ കൗണ്‍സിര്‍മാര്‍ മരിച്ച ഒഴിവിലേക്കാണ് പത്തനംതിട്ട നഗരസഭയിലെ കുമ്പഴ വെസ്റ്റ് വാർഡിലും മല്ലപ്പള്ളി പഞ്ചായത്തിലെ കിഴക്കേക്കര വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കുമ്പഴ വെസ്റ്റില്‍ 79 ശതമാനവും കിഴക്കേക്കരയില്‍ 72.9 ശതമാനവുമാണ് പോളിങ്.
സ്വതന്ത്ര അംഗം ഉമ്മച്ചന്‍ പോളിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ആലപ്പുഴ എഴുപുന്ന പഞ്ചായത്തില കുമാരപുരം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വന്നത്. യുഡിഎഫിലെ എം.വി.ഷണ്‍മുഖനും എല്‍ഡിഎഫിന്റെ സീതമ്മയുമാണ് മല്‍സരരംഗത്ത്. 85 ശതമാനം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്.
തൃശൂർ വാടാനപ്പള്ളി പഞ്ചായത്തിലെ നടുവിലക്കരെ വാര്‍ഡില‍്‍ 89 ശതമാനമാണ് പോളിങ്. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി വി.ജി.അനില്‍ലാലും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഇ.ബി. ഉണ്ണികൃഷ്ണനും ബിജെപി മണലൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് കെ.എസ്.ധനീഷുമാണ് സ്ഥാനാര്‍ഥികള്‍. സിപിഎമ്മിന്റെ ഷിജു കുട്ടനെല്ലൂര്‍ സര്‍ക്കാര്‍ജോലിയില്‍ പ്രവേശിച്ചതാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്.
മലപ്പുറത്ത് ആലങ്കോട് പഞ്ചായത്തിലെ ചിയാന്നൂര്‍, കണ്ണമംഗലം പഞ്ചായത്തിലെ ചെങ്ങാനി വാര്‍ഡുകളിലും ശക്തമായ പാരാട്ടമാണ് നടക്കുന്നത്. കോഴിക്കോട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെല്ലാം കനത്ത പോളിങ്. ഫറോക്ക് മുൻസിപ്പാലിറ്റിയിലെ ഇരിയംപാടം ഡിവിഷനില്‍ 86ശതമാനമാണ് പോളിങ്, പഞ്ചായത്തംഗം വിദേശത്തേക്കു പോകാന്‍ രാജിവച്ചതിനെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പു നടക്കുന്ന ചെക്യാട് ഗ്രാമപഞ്ചായത്തിലെ പാറക്കടവിലും മികച്ച പോളങ്ങാണ്. സംവരണ വാര്‍ഡായ പന്തലായനി ബ്ലോക് പഞ്ചായത്തിലെ വെങ്ങളത്ത് പോളിങ് 70 ശതമാനം.
കണ്ണൂരില്‍ മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍ വാര്‍ഡ്, പയ്യന്നൂര്‍ നഗരസഭയിലെ കണ്ടങ്കാളി നോര്‍ത്ത്, പായം പഞ്ചായത്തിലെ മട്ടിണി വാര്‍ഡുകളിലും മികച്ച പോളിങ്ങായി്രുന്നു.