ഫ്ലാറ്റ് നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കെട്ടിട നിർമാതാക്കൾക്കെതിരെ ഉപഭോക്താക്കളുടെ ആത്മഹത്യാശ്രമം. തിരുവനന്തപുരം മുട്ടടയിലെ സാംസൺഫ്ലാറ്റിന് മുകളിൽ കയറിയാണ് ഉപഭോക്താക്കൾ ആത്മഹത്യാഭീക്ഷണി മുഴക്കിയത്. കെ.മുരളീധരൻ എം.എൽ.എയുടേയും സബ്കലക്ടരുടേയും ഇടപെടലിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
2015 ഡിസംബറിൽ നിർമാണം പൂർത്തിയാക്കി ഫ്ലാറ്റ് കൈമാറാമെന്നായിരുന്നു നിർമാതാക്കളുടെ വാഗ്ദാനം. പലരും ഉള്ളത് വിറ്റുപെറുക്കി വിശ്വസിച്ച് പണം ഫ്ലാറ്റ് നിർമാതാക്കളെ ഏൽപ്പിച്ചു. പറഞ്ഞ തീയതിയും കഴിഞ്ഞ് രണ്ടുവർഷമാകാറായിട്ടും പണവും ഫ്ലാറ്റും ലഭിച്ചില്ല. തുടർന്ന് ഉപഭോക്താക്കൾ ചേർന്ന് ആക്ഷൻ കൗൺസിൽ രുപീകരിച്ചു.പിന്നീട് പരാതിയുമായി പൊലീസിനെയും. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനേയും എൽപ്പിച്ചു. അന്വേഷണത്തിൽ ഫ്ലാറ്റുടമ ജേക്കബ് സാംസണും മക്കളും അറസ്റ്റിലായി.
അകത്തായ സാംസണും മക്കളും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. ഉടൻ പ്രശ്നപരിഹാരമുണ്ടാക്കാമെന്ന് ഇടപാടുകാർക്ക്് ഉറപ്പും നൽകിയിരുന്നു.പണം തിരിച്ചുചോദിച്ച് വീണ്ടും സമീപിച്ചപ്പോഴുള്ള സമീപനത്തെ തുടർന്നാണ് ഉപഭോക്താക്കൾ സമരവുമായി രംഗത്തെത്തിയത്.അനുനശ്മവുമായെത്തിയ സബ്കലക്ടറുടേയും കെ.മുരളീധരൻ എം.എൽ.എയുടേയും ഉറപ്പിനെതുടർന്നാണ് സമരം അവസാനിപ്പിച്ചത്