കുടിവെള്ളം പ്രമേയമാക്കി എം.എ.നിഷാദ് കഥയും സംവിധാനവും നിർവഹിക്കുന്ന കിണർ എന്ന മലയാള ചിത്രത്തിന്റെ പൂജാ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്്തു.പ്രമുഖ നടിയും ചിത്രത്തിലെ നായികയുമായ ജയപ്രദ ചടങ്ങിനെത്തിയിരുന്നു. പ്രണയത്തിന്റെ നിർമാതാക്കളായ അരോമ ഗ്രൂപ്പ്് ഓഫ് കമ്പനീസിന്റെ ബാനറായ ഫ്രാഗ്രന്റ്് നേച്ചർ ആണ്് ഈ ചിത്രവും നിർമിക്കുന്നത്്. ജയപ്രദയ്ക്കു പുറമേ, പശുപതി, സുഹാസിനി, ജോയി മാത്യൂ, രൺജി പണിക്കർ, അർച്ചന, മധുപാൽ, ഷൈൻ ടോം ചാക്കോ, മിഥുൻ രമേശ്, ഭഗത്് മാനുവൽ, ഇന്ദ്രൻസ്, സുനിൽ സുഖദ, പി.ബാലചന്ദ്രൻ, ശ്രുതി മേനോൻ, സുധീർ കരമന, അനിൽ നെടുമങ്ങാട്്, സോഹൻ സീനുലാൽ, ബാലാജി തുടങ്ങിയവരാണ് അഭിനേതാക്കൾ.
മാസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലാണു പൂജ ചടങ്ങു നടന്നത്. പുനലൂരിലും പരിസര പ്രദേശങ്ങളിലുമാണ് ആദ്യഘട്ട ചിത്രീകരണം. കുറ്റാലം, തിരുവനന്തപുരം എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകൾ. പ്രതിപക്ഷ നേതാവ്് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, മാത്യൂ ടി.തോമസ്, വി.എസ്.സുനിൽ കുമാർ, കെ.രാജു, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും എംഎൽഎമാരായ എം.കെ.മുനീർ, കെ.രാജൻ, കെ.കെ.രാമചന്ദ്രൻ നായർ, മുൻ മന്ത്രി പന്തളം സുധാകരൻ, സംവിധായകരായ ഷാജി എൻ.കരുൺ. ബ്ളസ്സി, സംഗീതസംവിധായകൻ എം.ജയചന്ദ്രൻ, കെഎസ്എഫ്്ഡിസി ചെയർമാൻ ലെനിൻ രാജേന്ദ്രൻ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു തുടങ്ങിയവർ പങ്കെടുത്തു.