പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയിൽ ഇരുകര കടക്കാതെ പത്തനംതിട്ട മല്ലപ്പള്ളി കാവനാൽകടവ് പാലം. രണ്ട് വർഷം മുൻപ് പാലം പണി പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് നിർമിക്കാത്തതാണ് പ്രതിസന്ധി. വേണ്ടത്ര പണമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
ഏഴ് വർഷം മുൻപാണ് ഒന്നേകാൽ കോടി ചെലവിൽ മണിമലയാറിന് കുറുകെ കാവനാൽകടവ് പാലത്തിന്റെ പണി തുടങ്ങിയത്. 2015 ൽ പാലത്തിന്റെ പണികളും മല്ലപ്പള്ളി ഭാഗത്തെ അപ്രോച്ച് റോഡിന്റെയും പണി പൂർത്തിയായി. ആനിക്കാട് ഭാഗത്തെ പണികളാണ് ഇഴയുന്നത്. അനുവദിച്ച തുക പൂർണമായും ചെലവഴിച്ചു. അപ്രോച്ച് റോഡ് നിർമാണത്തിനായി പണമില്ലെന്നാണ് പൊതുമരാമത്തിന്റെ നിലപാട്. വിഷയത്തിന്റെ ഗൗരവം മനസിലാക്കി ഉദ്യോഗസ്ഥർ കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ലെന്നാണ് ആക്ഷേപം.
പാലം യാഥാർഥ്യമായാൽ ആനിക്കാട് മല്ലപ്പള്ളി പഞ്ചായത്തിലെ നിരവധി കുടുംബങ്ങളുടെ ചുറ്റിയുള്ള യാത്ര ഒഴിവാക്കാനാകും. മല്ലപ്പള്ളിയിൽ പതിവാകുന്ന ഗതാഗതക്കുരുക്കിനും പരിഹാരമാകും. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിസന്ധി പൊതുമരാമത്ത് മന്ത്രിയെ അറിയിച്ചിട്ടുണ്ട്.
Advertisement