പത്തനംതിട്ട സമ്പൂർണ വൈദ്യുതീകൃത ജില്ലയായി മാറി. ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വൈദ്യുതിമന്ത്രി എം.എം.മണി പ്രഖ്യാപനം നടത്തി. 5 കോടി 75 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി വിനിയോഗിച്ചത്. എംഎൽഎമാരുടെ വികസനഫണ്ടും. തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം. പട്ടികജാതി വർഗ വികസന വകുപ്പ് ഫണ്ട് എന്നിവയിൽ നിന്ന് സമാഹരിച്ച തുകയും കെഎസ്ഇബിയുടെ തനത് ഫണ്ടും ഉപയോഗിച്ചാണ് വൈദ്യുതീകരണം പൂർത്തിയാക്കിയത്. അഞ്ചേമുക്കാൽ കോടിയാണ് ആദ്യഘട്ടത്തിൽ ചെലവാക്കിയിട്ടുള്ളത്. പദ്ധതി പൂർണമാകണമെങ്കിൽ അരക്കോടിയിലധികം ഇനിയും വേണ്ടിവരുമെന്നാണ് കണക്ക്.
പ്രഖ്യാപനമുണ്ടായെങ്കിലും പല ആദിവാസി ഊരുകളിലും വൈദ്യുതിയെത്തിയിട്ടില്ലെന്ന് പരാതിയുണ്ട്. ഗവിയിലെ ലയങ്ങളിലും വൈദ്യുതിയെത്താൻ നടപടിയുണ്ടായിട്ടില്ല. ഊരുകളിലുൾപ്പെടെ പലയിടത്തും താൽക്കാലിക കണക്ഷൻ നൽകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതിന് കാലതാമസം നേരിടുന്നുണ്ട്. നടപടികൾ പൂർത്തിയാക്കിയെങ്കിലും പലവീടുകളും പ്രകാശപൂരിതമാകാൻ ഇനിയും മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരും. വൈദ്യുതീകൃത പ്രഖ്യാപന ചടങ്ങിൽ എംഎൽഎമാരും വിവിധ ജനപ്രതിനിധികളും പങ്കെടുത്തു.
Advertisement