തുപ്പനാട് പുഴയെ കുട്ടികൾക്ക് കളിക്കളമാക്കുകയാണ് തിരുവനന്തപുരം കല്ലടിക്കോട് എസ്ഐ സി.ആർ രാജേഷ് കുമാർ. നാട്ടിലെ കുട്ടികളെയാകെ നീന്തൽപഠിപ്പിക്കാനുളള ഇൗ പൊലീസുകാരന്റെ തീവ്രശ്രമത്തിന് നാടിന്റെയൊന്നാകെ പിന്തുണയുണ്ട്. വെളളത്തെ പേടിക്കാതെ വെളളത്തിൽ പൊങ്ങിക്കിടക്കാനുളള സൂത്രം പഠിപ്പിച്ചുകൊണ്ട് തുടക്കം.
ആദ്യഘട്ടത്തിൽ പതിനെട്ടുപേർക്കാണ് പരിശീലനം. ഒരോരുത്തരെയും പുഴയിലും കുളത്തിലുമായി നീന്തൽപഠിപ്പിക്കും. അഞ്ചുവയസിൽ താഴെയുളള കുട്ടികളെ അരമണിക്കൂറിനുളളിൽ നീന്തൽപഠിപ്പിക്കാമെങ്കിലും മുതിർന്നവർക്ക് ഒരാഴ്ചയിലധികം സമയമെടുക്കും. നീന്തലറിയാതെ ജലാശയങ്ങളിൽപ്പെടുന്നവരുടെ ദുരന്തവാർത്ത ഇനിയുണ്ടാകരുതെന്ന് രാജേഷ്കുമാർ പറയുന്നു.
Advertisement