കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിന് അംഗീകാരം നേടിയെടുക്കുന്നതിൽ താല്പര്യം കാണിക്കാതെ സംസ്ഥാന സർക്കാരിന്‍റെ ഒളിച്ചുകളി. മെഡിക്കൽ പ്രവേശനം തുലാസിൽ നിൽക്കെ അംഗീകാരം അനന്തമായി നീളാനുള്ള കാരണം അറിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ മറുപടി. ഇ.എസ്.ഐ മനോഹരമായി നിർമിച്ച് സംസ്ഥാനത്തിന് കൈമാറിയ സർക്കാർ മെഡിക്കൽ കോളജിനോടാണ് ഈ അവഗണന
ഇ.എസ്.ഐ കോർപ്പറേഷൻ കഴിഞ്ഞ സെപ്റ്റംബർ 22 ന് സംസ്ഥാന സർക്കാരിന് കൈമാറിയ പാരിപ്പള്ളി മെഡിക്കൽ കോളജിന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം എന്ന് ലഭിക്കുമെന്ന് ചോദിച്ചാൽ കൈമലർത്തുകയാണ് ആരോഗ്യവകുപ്പ്.സംസ്ഥാന സർക്കാർ ഏറ്റെടുത്തതിന് ശേഷം 27 കുറവുകളാണ് അംഗീകാരം നിഷേധിക്കാൻ ഈ ജനുവരി 28ന് മെഡിക്കൽ കൗൺസിൽ കണ്ടെത്തിയത്. ഈ കുറവുകൾ എല്ലാം പരിഹരിച്ചെന്ന് ചൂണ്ടിക്കാട്ടി പാരിപ്പള്ളി ആശുപത്രി ഫെബ്രുവരി 10ന് സമർപ്പിച്ച ഫയലും മെഡിക്കൽ കൗൺസിൽ അംഗീകാരം നൽകാതെ തിരിച്ചയച്ചു. ഇത്രയൊക്കെയായിട്ടും അംഗീകാരം ലഭിക്കാത്തതിന്റെ കാരണം പോലും ആരോഗ്യവകുപ്പിന് അറിയില്ല
ഇ.എസ്.ഐയുടെ നിയന്ത്രണത്തിലിരിക്കെ 2016 ആഗസ്റ്റ് 26 ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ കണ്ടെത്തിയത് ഡോക്ടറുമാരുടെയും അധ്യാപകരുടെയും നിയമനം ഉൾപ്പടെ ആറ് കുറവുകളായിരുന്നു. എന്നാൽ സംസ്ഥാനസർക്കാർ ഏറ്റെടുത്തതിന് ശേഷം കുറവുകളുടെ എണ്ണം 27 ആയി ഉയർന്നു.മെഡിക്കൽ കൗൺസിലിന്റെ ഓരോ പരിശോധനയിലും കുറവുകൾ കൂട്ടി അംഗീകാരം വൈകിപ്പിക്കാൻ ആരൊക്കയോ ശ്രമിക്കുന്നുവെന്ന് വ്യക്തം
Advertisement