മണല്‍വരാലിനെ തുടര്‍ന്ന് പത്തനംതിട്ടയിലെ പുഴകളിലെ കുളിക്കടവുകൾ അപകടക്കെണിയാകുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ ജില്ലയില്‍ മൂന്നുപേരാണ് മുങ്ങിമരിച്ചത്. പ്രധാന കടവുകളിൽ മുന്നറിയിപ്പ് ബോർഡ് പോലുമില്ല.
കുളിക്കടവുകൾ ഭൂരിഭാഗവും മണൽവാരലിനെത്തുടർന്ന് കയങ്ങളായി മാറി. കുളിക്കുന്നതിനും തുണിയലക്കുന്നതിനും പരിചയമില്ലാത്ത പലരും നദിയെ ആശ്രയിക്കുന്നു. ഇത് പലപ്പോഴും അത്യാഹിതത്തിൽ കലാശിക്കുന്ന സാഹചര്യമാണ്. പത്തനംതിട്ടയിൽ മണിമല, അച്ചൻകോവിൽ, പമ്പ, കല്ലട എന്നിവ ഒഴുകിയെത്തുന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. കാൽവഴുതിവീണും നീന്തലറിയാതെ കയത്തിൽപ്പെട്ടും അപകടം സംഭവിക്കുകയാണ് പതിവ്. സ്ത്രീകളും കുട്ടികളുമാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. ഒരുമാസത്തിനിടെയുണ്ടായ 23 അപകടങ്ങളിൽ മൂന്നുപേർ മരിച്ചു. 26 പേരെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് രക്ഷിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ രേഖയിൽപ്പെടാത്ത സംഭവങ്ങളും നിരവധിയെന്നാണ് വിവരം.
നീന്തൽ വശമുണ്ടെങ്കിലും പരിചയമില്ലാത്ത കടവുകളിൽപ്പെട്ടാൽ അത്യാഹിതത്തിനിടയാകും. ജില്ലയിലെ അപകടസാധ്യത കണക്കിലെടുത്ത് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അഗ്നിശമനസേന ചില മുന്നറിയിപ്പ് സംവിധാനങ്ങൾ ആസൂത്രണം ചെയ്തിരുന്നു. എന്നാൽ ഇത് പൂർണമായും ഫലപ്രാപ്തിയിലെത്തിയില്ല.
Advertisement