വനാതിർത്തിയിലുള്ള പത്തനംതിട്ട തണ്ണിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം പോരായ്മകളുടെ നടുവിൽ. അത്യാഹിതത്തിൽപ്പെട്ട് ചികിൽസകിട്ടാതെ കഴിഞ്ഞ ആറ് മാസത്തിനിടെ എട്ടുപേരാണ് ഈ മേഖലയിൽ മരിച്ചത്. ആശുപത്രിയുടെ വികസനത്തിനായി ലോകബാങ്ക് അനുവദിച്ച രണ്ടുകോടി രൂപ പഞ്ചായത്ത് വകമാറ്റി ചെലവഴിച്ചതായും ആരോപണമുണ്ട്. തണ്ണിത്തോട്. അടിയന്തര ചികിൽസ നൽകാൻ സ്വകാര്യ ആശുപത്രി പോലും ഇല്ലാത്ത ഇടം. ആകെയുള്ളത് തണ്ണിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം മാത്രം.
വേഗത്തിൽ ചികിൽസ കിട്ടിയിരുന്നെങ്കിൽ തേനീച്ചയുടെ കുത്തേറ്റ് കഴിഞ്ഞയാഴ്ച ബിനുമോന് ജീവൻ നഷ്ടപ്പെടില്ലായിരുന്നു. വനമേഖലയോട് ചേർന്നുള്ള ആശുപത്രി നിരവധി പരാധീനതകളുടെ നടുവിലാണ്. ഇതൊന്നു നന്നായിരുന്നുവെങ്കിൽ പാമ്പുകടിയേൽക്കുന്നവർക്കും വന്യജീവി ആക്രമണത്തിൽപ്പെടുന്നവർക്കും ചികിൽസ ലഭിച്ചേനെ. ഇതെല്ലാം കണ്ടിട്ടാകണം ലോകബാങ്ക് രണ്ട് കോടി രൂപയുടെ സഹായം അനുവദിച്ചത്.
എന്നാൽ ആശുപത്രി നവീകരിക്കാതെ പഞ്ചായത്തധികൃതർ തുക വകമാറ്റി ചെലവഴിച്ചു. ഇറച്ചിക്കട വേണ്ട. പകരം ആ തുകയിൽ ഒരു ആംബുലൻസെങ്കിലും അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വികസനമെന്നാൽ കെട്ടിട നിർമാണമല്ല. പകരം സദാസമയവും ഡോക്ടറുടെ സേവനം ലഭിക്കണമെന്ന ന്യായമായ ആവശ്യമാണ് ജനങ്ങൾക്കുള്ളത്.
Advertisement