വിശക്കുന്നവരുടെ കണ്ണീരൊപ്പാൻ ഡിവൈഎഫ് ഐ തുടക്കമിട്ട ഉച്ചഭക്ഷണ പദ്ധതിക്ക് പിന്തുണയുമായി മൊയ്തീന്‍റെ കാഞ്ചനമാലയും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാത്തുനിന്ന രോഗികൾക്കും ബന്ധുക്കൾക്കും പൊതിച്ചോറുകൾ നൽകി വേഗം സുഖമാകട്ടെയെന്ന ആശംസയും കൈമാറിയാണ് കാഞ്ചനമാല മടങ്ങിയത്.
കാഞ്ചനമാലയുടെ ഉള്ളിലുണ്ട് എരിയുന്നൊരു മനസ്. എന്നാൽ അതിനും അപ്പുറത്താണ് വയറെരിയുന്നവരുടെ വേദനയെന്ന് അവർക്കറിയാം. അതുകൊണ്ടു തന്നെയാണ് മെഡിക്കൽ കോളജിന് മുന്നിലെ അന്നദാനപ്പന്തിയിലേയ്ക്ക് അവരെത്തിയത്. ഒാരോരുത്തരോടും കുശലം പറഞ്ഞ് ഭക്ഷണപ്പൊതികൾ എടുത്തു നല്കി.സിനിമയിലൂടെയും പുസ്കത്താളുകളിലൂടെയും അവരെ അറിഞ്ഞവർക്ക് അത്ഭുതം.
മൂവായിരത്തിലേറെപ്പേർക്കാണ് ദിവസവും ഡിവൈഎഫ്ഐ നടത്തുന്ന അന്നദാനത്തിന്റെ പ്രയോജനം ലഭിക്കുന്നത്.