തലസ്ഥാന നഗരത്തിൽ കുടിവെള്ള വിതരണത്തിന് കടുത്തനിയന്ത്രണം ഏർപ്പെടുത്തിയതോടെ വീട്ടാവശ്യത്തിന് പോലും വെള്ളം തികയാതെ നഗരവാസികൾ. പലഹോട്ടലുകളും വെള്ളമില്ലാതെ വലയുന്നു. ജലക്ഷാമം രൂക്ഷമായതോടെ ടാങ്കറിൽ വെള്ളമെത്തിച്ചു നൽകുന്നവർ അധികതുക ഈടാക്കാനും തുടങ്ങി. ജലപ്രതിസന്ധിക്ക് പരിഹാരമായി നെയ്യാറിൽ നിന്ന് വെള്ളമെത്തിക്കാൻ ഉചിതമായ നടപടിക്ക് മന്ത്രിസഭായോഗം തീരുമാനമെടുത്തു.
അരുവിക്കരയിൽ നിന്നുള്ള പമ്പിങ് 25ശതമാനം കുറച്ചതോടെയാണ് കുടവെള്ളത്തിനായി നഗരവാസികൾ നെട്ടോട്ടമോടുന്നത്. ലഭ്യമായ വെള്ളം വീട്ടാവശ്യത്തിന് പോലും തികയാത്ത അവസ്ഥ. ഫ്ലാറ്റുകളിലെ താമസക്കാരും സ്ഥാപനങ്ങളും അക്ഷരാർഥത്തിൽവെട്ടിലായി. ഹോട്ടലുകളിലും ജലപ്രതിസന്ധി രൂക്ഷം.
കുടിവെള്ളത്തിന് നിയന്ത്രണം വന്നതോടെ ടാങ്കറുകളിൽ വെള്ളമെത്തിച്ചു നൽകുന്നവർ അധികതുടകയും ഈടാക്കി തുടങ്ങി. ജലപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് നെയ്യാറിൽ നിന്ന് വെള്ളമെത്തിക്കാൻ ഉചിതമായ നടപടി സ്വീകരിക്കുന്നതിന് ജലവിഭവ മന്ത്രിയെ മന്ത്രി സഭായോഗം ചുമതലപ്പെടുത്തി.