തലസ്ഥാന നഗരം ഡെങ്കിപ്പനിയുടെ പിടിയിൽ. നാലുമാസത്തിനിടെ സംസ്ഥാനത്ത് രോഗം ബാധിച്ച ആയിരത്തി അറുനൂറ് പേരിൽ ഏഴുപത് ശതമാനവും തിരുവനന്തപുരം നഗര പരിധിയിലുള്ളവർ. സംസ്ഥാനത്തെ ആകെ ഡങ്കിപ്പനി ബാധിതരുടെ എണ്ണവും കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയായി.
തലസ്ഥാനത്ത് നാലുമാസത്തിനിടെ ഡങ്കിപ്പനി പിടിപെട്ടത് 1094 പേർക്ക്. 2016ൽ ഇതേസമയം ഡങ്കിപ്പനി ബാധിച്ചത് 304 പേർക്ക്.അതായത് കഴിഞ്ഞവർഷത്തേക്കാൾ മൂന്നര ഇരട്ടി. 2015ൽ 129 പേർക്കേ ഈ കാലയളവിൽ പനി പിടിപെട്ടിരുന്നുള്ളു.സംസ്ഥാനത്ത് ആകെ ഡങ്കിപ്പനി ബാധിതരുടെ എണ്ണവും ഇരട്ടിയായി.2016ൽ ആദ്യ നാലുമാസത്തിനിടെ പനിബാധിച്ചവരുടെ എണ്ണം 861 ആയിരുന്നെങ്കിൽ ഇത്തവണയത് 1636 ആയി ഉയർന്നു.ഇവരിൽ രണ്ടു പേർ മരിച്ചു.ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് രോഗവാഹകർ.
ഉറവിട മാലിന്യ സംസ്കരണത്തിലും കൊതുകു നിവാരത്തിലും വന്ന ഗരുതരമായ വീഴ്ചയാണ് രോഗവ്യാപനത്തിനു കാരണം.മഴക്കാല പൂർവ്വ പ്രതിരോധ ബോധവത്കണ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും പുലർത്തിയ അലംഭാവവും സ്ഥിതി ഗുരുതരമാക്കി.ഇനിയും മുൻകരുതലെടുത്തില്ലെങ്കിൽ വരാനിരിക്കുന്നത് വലിയ ദുരന്തമായിരിക്കും.