പുസ്തകം പകർന്നു നൽകുന്ന ചങ്ങാത്തം സമ്മാനിക്കാൻ മറ്റൊരു മാധ്യമത്തിനും കഴിയില്ലെന്നു സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണൻ. കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈബ്രറി കൗൺസിൽ നൂറിലേറേ പ്രസാദകരെ അണിനിരത്തി ഒരുക്കിയ പുസ്തകമേള വായനക്കാർക്ക് പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തുകയാണ്.എല്ലാവർക്കും പ്രിയങ്കരമായ പുസ്തകോൽസവത്തിന്റെ ആദ്യദിനമാണ് മലയാളത്തിന്റെ പ്രിയ ചലച്ചിത്രകാരൻ എത്തിയത്.സ്കൂൾ കാലഘട്ടങ്ങളിൽ പുസ്തകം വായിച്ചില്ലെങ്കിൽ സിനിമക്കാരനാവുമായിരുന്നില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
പുസ്തകം നൽകുന്ന വായനാനുഭവം മറ്റൊരു രീതിയിലെയും വായന കൊണ്ടു കിട്ടില്ല എന്നതാണു യാഥാർഥ്യം. അതുകൊണ്ടു തന്നെ സാങ്കേതിക വിദ്യ എത്രയൊക്കെ മാറിയാലും പുസ്തകത്തിനു പകരം വയ്ക്കാൻ മറ്റൊന്നിനും കഴിയില്ലെന്നും അടൂർ പറഞ്ഞു.
മലയാളത്തിലെ ബാല സാഹിത്യ കൃതികൾ മുതൽ വിശ്വസാഹിത്യ കൃതികൾ വരെ പുസ്തകമേളയിൽ ലഭ്യമാണ്. മലയാളത്തിലെ പ്രസാധക രംഗത്തെ അതികായൻമാർ ഉൾപ്പടെ മിക്ക പ്രസാധകരും പങ്കെടുക്കുന്ന പുസ്തകോത്സവം ചൊവ്വാഴ്ച സമാപിക്കും. കുട്ടികളുടെ നാടകങ്ങളും സംവാദങ്ങളുമുൾ്പ്പടെ പുസ്തമേള വരും ദിവസങ്ങളിൽ കൂടുതൽ സജീവമാകും