കുട്ടവഞ്ചി തുഴച്ചിൽക്കാരനെ ആക്രമിച്ച സിപിഎം പ്രവർത്തകരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് പത്തനംതിട്ട തണ്ണിത്തോട് സ്റ്റേഷനിലേയ്ക്ക് സിപിഐയുടെ മാർച്ച്. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയൻ മാർച്ച് ഉദ്ഘാടനം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയ നടപടി പിൻവലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കഞ്ചാവ് ലഹരിമരുന്ന് ലോബിയുടെ നേതൃത്വത്തിലാണ് സിപിഐ പ്രവർത്തകനായിരുന്ന സഞ്ജുവിനെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ സഞ്ജു കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ആക്രമണം നടന്ന് 12 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളായുള്ളവർ പ്രാദേശിക സിപിഎം പ്രവർത്തകരാണ്. ഇവർക്ക് സിപിഎം നേതാക്കളുടെ സഹായമുണ്ടെന്നാണ് സിപിഐ ആരോപണം.
തണ്ണിത്തോട് എസ്ഐ ആർ.ലീലാമ്മയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ പിടികൂടുമെന്ന് ഉറപ്പായപ്പോൾ ഉദ്യോഗസ്ഥയെ ആലപ്പുഴയിലേയ്ക്ക് മാറ്റ്. ഇത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നും ഈ ഉത്തരവ് പിൻവലിക്കണമെന്നും സിപിഐ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
Advertisement