തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്വകാര്യവ്യക്തികൾ കനാൽ കയ്യേറി നിർമ്മാണം നടത്തിയതായി ജലസേചനവകുപ്പിന്റ കണ്ടെത്തൽ.നെയ്യാർ ഉപകനാലിന്റ നാനൂറ് മീറ്ററോളം ഭാഗമാണ് മണ്ണിട്ട് നികത്തിയിരിക്കുന്നത്.കടുത്ത വേനലിൽ താലൂക്കിൽ വ്യാപകമായ കൃഷിനാശം സംഭവിക്കുമ്പോഴാണിത്.
കൃഷിയ്ക്ക് വെള്ളമെത്തുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജലസേചനവകുപ്പ് പരിശോധന നടത്തിയത്. നെയ്യാർ വലതുകര കനാലിന്റ കൈവഴിയായ വടകോട് ഉപകനാലാണ് സ്വകാര്യവ്യക്തികൾ മണ്ണിട്ട് മൂടിയത്. കനാലിന്റ പകുതിയോളം ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.അഞ്ഞൂറോളം കർഷകർക്ക് വെള്ളമെത്തിച്ചിരുന്ന.കനാൽ അടഞ്ഞതോടെ പ്രദേശത്തെ കിണറുകളും വറ്റി.
കനാൽ കയ്യേറിയവർക്ക് ജലസേചനവകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് കനാൽ പഴയസ്ഥിതിയിലാക്കാനാണ് ജലസേചന വകുപ്പിന്റ തീരുമാനം.